പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ല; കമ്യൂണിസ്‌റ്റ്‌ പാർട്ടി മുന്നേറ്റം തുടരുന്നു -വി.എസ്

ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജീവത്യാഗം വൃഥാവിലായില്ലെന്ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. പുന്നപ്ര രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചുമൂടിയെന്ന് അഹങ്കരിച്ച ദിവാൻെറ കൺമുന്നിൽ ഒരു ദശാബ്ദത്തിനുശേഷം ലോകചരിത്രം സൃഷ്ടിച്ച്‌ കേരളത്തിൽ അധികാരത്തിൽ വന്നു. ആ മുന്നേറ്റം തുടരുകയാണ്. അമേരിക്കൻ മോഡൽ ഭരണം സ്ഥാപിച്ച് അതുവഴി ഏകാധിപത്യഭരണം കൊണ്ടുവരാനുള്ള നീക്കമാണ് നാടുവാഴി-ദിവാൻ ഭരണകൂടം ആവിഷ്കരിച്ചത്. ഇതിനെതിരെയാണ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ ഐതിഹാസിക പുന്നപ്ര-വയലാർ പ്രക്ഷോഭം നടന്നത്. ദിവാൻ ഭരണത്തിൻെറ കിരാതവേട്ടയിൽ നൂറുകണക്കിന് സമരസഖാക്കൾ ജീവത്യാഗം ചെയ്തു. നിരവധി പോരാളികൾ ജീവിക്കുന്ന രക്തസാക്ഷികളായി. എന്നിട്ടും ഒരു ചുവടുപോലും പിന്മാറാതെ മുന്നേറി. പ്രക്ഷോഭത്തെ ചോരയിൽ മുക്കാൻ ദിവാന്‌ കഴിഞ്ഞു. എന്നാൽ, പുന്നപ്ര-വയലാർ സമരസേനാനികൾ ഉയർത്തിയ 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' മുദ്രാവാക്യം സാക്ഷാത്കരിച്ചു. ദിവാൻ നാടുവിട്ടു. സ്വാതന്ത്ര്യവും ജനാധിപത്യവും സ്ഥാപിക്കപ്പെട്ടു. നാടിൻെറ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവത്യാഗം ചെയ്‌ത പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കുെന്നന്നും വി.എസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.