സമരനായകൻ വി.എസിൻെറ അസാന്നിധ്യത്തിൽ പുന്നപ്ര-വയലാർ വാരാചരണം ആലപ്പുഴ: സമരനായകൻ വി.എസ്. അച്യുതാനന്ദൻെറ അസാന്നിധ്യത്തിൽ ആദ്യ പുന്നപ്ര-വയലാർ വാരാചരണം. രക്തസാക്ഷി വാരാചരണത്തിന് സമാപനംകുറിച്ച് 27ന് വലിയചുടുകാട്ടിലെ രക്ഷസാക്ഷി മണ്ഡപത്തിൽനിന്ന് ദീപം പകർന്നുനൽകുന്നത് മന്ത്രി ജി. സുധാകരനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ ഓൺലൈനിൽ സംസാരിക്കും. 1946ൽ രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ പുന്നപ്രയിലും വയലാറിലും നടന്ന സമരത്തിൽ പങ്കെടുത്ത് ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്. കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം നൽകുന്നതിനാണ് പാർട്ടി ചുമതലപ്പെടുത്തിയത്. അത്തരത്തിൽ മൂന്ന് ക്യാമ്പിൻെറ ചുമതലയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സർ സി.പിയുടെ ഉറക്കം കെടുത്തിയപ്പോൾ പൂഞ്ഞാറിൽനിന്ന് വി.എസിനെ അറസ്റ്റ് ചെയ്തു. മർദനത്തിന് ഇരയായതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ ഉപേക്ഷിച്ചുപോയതാണ് ചരിത്രം. കഴിഞ്ഞവർഷം വരെ പുന്നപ്ര-വയലാർ ഓർമകൾ അയവിറക്കാൻ വി.എസ് എത്തുമായിരുന്നു. ഇക്കുറി കോവിഡും അസുഖവും വില്ലനായതോടെയാണ് യാത്ര ഒഴിവാക്കിയത്. എങ്കിലും പുന്നപ്ര രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ വായിക്കാൻ സന്ദേശം അയച്ചിരുന്നു. bt 1 പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിൻെറ ഭാഗമായി പുന്നപ്ര രണഭൂമിയിൽ മന്ത്രി ജി. സുധാകരൻ പുഷ്പചക്രം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.