ആലപ്പുഴ: 'കരുതാം ആലപ്പുഴയെ, കരുതലോടെ തൊഴിലിടങ്ങൾ' പ്രതിരോധ ബോധവത്കരണ പരിപാടിക്ക് ജില്ലയിൽ തുടക്കമായി. അഞ്ചാലുംകാവ് കടപ്പുറത്ത് മാസ്കുകൾ വിതരണം ചെയ്ത് കലക്ടർ എ. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധനത്തിലും വിപണനത്തിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കലക്ടർ നിർദേശിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ചു. \Bകുട്ടനാട്ടിലെ അംഗൻവാടികളിൽ \Bമി\Bനി ആർ.ഒ പ്ലാൻറ് \Bആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 28 അംഗൻവാടികളിൽ മിനി ആർ.ഒ പ്ലാൻറുകൾ സ്ഥാപിച്ച് ശുദ്ധജല കുടിവെള്ള വിതരണത്തിനുള്ള പദ്ധതി പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്തിൻെറ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആറുലക്ഷം വിനിയോഗിച്ചാണ് പ്ലാൻറുകൾ ഒരുക്കിയത്. സ്വന്തമായി കെട്ടിടമുള്ള അംഗൻവാടികളിലാണ് മിനി പ്ലാൻറുകൾ സ്ഥാപിച്ചത്. 20 ഏക്ക\Bർ തരിശുനിലത്ത് കൃഷിയിറക്കി ആലപ്പു\Bഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 20 ഏക്കർ തരിശ് നിലത്ത് കൃഷിക്ക് തുടക്കംകുറിച്ച് ചുനക്കര ഗ്രാമപഞ്ചായത്ത്. കോമല്ലൂർ-കരിമുളയ്ക്കൽ റോഡിന് പടിഞ്ഞാറുള്ള വെട്ടിക്കോട് പാടത്തെ വർഷങ്ങളായി തരിശായിക്കിടന്നിരുന്ന 20 ഏക്കറിലാണ് കൃഷി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കംകുറിച്ചു. തൊഴിലുറപ്പ് പദ്ധതി വഴിയാണ് തരിശുഭൂമി കൃഷിയോഗ്യമാക്കുന്നത്. ആവശ്യമായ വിത്ത് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷിഭവൻ വഴി സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ് പുലരി, വാർഡ് അംഗം കെ.ജി. ഗോപകുമാർ, പാടശേഖര സമിതി പ്രസിഡൻറ് രാമചന്ദ്രൻ പിള്ള, സെക്രട്ടറി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.