പിഞ്ചുകുഞ്ഞിെൻറ ചികിത്സക്കായി സൈനിക കൂട്ടായ്മയുടെ സഹായം

പിഞ്ചുകുഞ്ഞിൻെറ ചികിത്സക്കായി സൈനിക കൂട്ടായ്മയുടെ സഹായം അരൂർ: പിഞ്ചുകുഞ്ഞിൻെറ ജീവൻ രക്ഷിക്കാൻ രാജ്യത്തിൻെറ കാവൽക്കാർ താങ്ങായി. എഴുപുന്ന പഞ്ചായത്തിലെ നീണ്ടകര ചുടുകാട്ടുതറ ദിപിൻ–ചിന്നു ദമ്പതികളുടെ ആറു മാസമായ പെൺകുഞ്ഞിൻെറ ചികിത്സക്കാണ് സൈനികരുടെ കൂട്ടായ്മ സഹായം കൈമാറിയത്. അതിഗുരുതരാവസ്ഥയിൽ കുഞ്ഞ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തരികാവയവങ്ങളുടെ വളർച്ചയെത്താത്ത അവസ്ഥയും ശ്വാസംപോലും എടുക്കാൻ കഴിയാത്ത സ്ഥിതിയുമാണ്. ഞായറാഴ്ചയാണ് 20 അംഗ സംഘം വീട്ടിലെത്തി സഹായം കൈമാറിയത്. 20 പേരും നിലവിൽ സർവിസിൽ ഉള്ളവരാണ്. ഇവർ സോൾജിയേഴ്സ് ഒാഫ് ഈസ്റ്റ് വെനീസ് ചാരിറ്റബിൾ സൊസൈറ്റിയിലെ അംഗങ്ങളാണ്. ചൈന അതിർത്തിയിൽ കഴിഞ്ഞയിടെ പരിക്കേറ്റ സൈനികനും ഇവരോടൊപ്പം ഉണ്ടായിരുന്നു. apl KAITHAAAAAAAANGU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.