തുറവൂർ: എറണാകുളത്തേക്ക് സർവിസ് നടത്തുന്നതും കലൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്റ്റേ ചെയ്യുന്നതുമായ ബസുകളിൽനിന്ന് ബാറ്ററി ഉൾെപ്പടെ വിലയേറിയ സാധനങ്ങൾ മോഷണം പോകുന്നതായി പരാതി. എറണാകുളത്ത് എത്തുന്ന ദീർഘദൂര ബസുകൾ പലതും സ്റ്റേ ചെയ്യുന്നത് കലൂർ ബസ് സ്റ്റാൻഡിലാണ്. ഇത്തരം ബസുകളെയാണ് മോഷ്ടാക്കൾ ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞ 22ന് എരമല്ലൂരിലേക്ക് തിരികെ വരേണ്ട ബസിൻെറ രണ്ട് ബാറ്ററി മോഷ്ടിച്ചു. ലോക് ഡൗണിൽ ഇളവ് വരുത്തിയതോടെ നഷ്ടം സഹിച്ചാണ് ഉടമകൾ സർവിസ് നടത്തുന്നത്. ഇതിനിടെയാണ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന മോഷണം. ബാറ്ററി മോഷണം സംബന്ധിച്ച് എറണാകുളം നോർത്ത് പൊലീസിൽ പരാതി കൊടുത്തെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ബസുടമകൾ പറയുന്നു. അതേസമയം ബസുകൾ പാർക്ക് ചെയ്തിരുന്നതിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ അർധരാത്രിയിൽ ഒരു സ്വിഫ്റ്റ് കാറിൽ ഏതാനും പേർ ബസിനടുത്തേക്ക് വന്ന് പോകുന്നത് കാണാൻ കഴിയുന്നുണ്ട്. ഈ ദൃശ്യങ്ങൾ ഉൾെപ്പടെ വീണ്ടും എറണാകുളം നോർത്ത് പൊലീസിന് പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായിെല്ലന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.