സംഘം ചേർന്ന് ആക്രമിച്ച കേസ്; പ്രതികൾക്ക് തടവും പിഴയും

ചെങ്ങന്നൂർ: ഭാര്യയെ ഉപദ്രവിച്ചത് തടഞ്ഞ വിരോധത്തിൽ സംഘം ചേർന്ന് ഭർത്താവിനെ കമ്പിവടികൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് നാലുവർഷം തടവും 15,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. 2017 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ചെറിയനാട് ചെറുവല്ലൂർ സജി ഭവനത്തിൽ സുധാകരകുറുപ്പിൻെറ മകൻ സജീവിനെ ചെറിയനാട് ചെറുവല്ലൂർ പട്ടൻറയ്യത് കല്ലുംപുറത്ത് വീട്ടിൽ കുണ്ടറ ബഷീർ എന്ന് വിളിക്കുന്ന ബഷീർ (57) കൊല്ലകടവ് പട്ടൻെറയ്യത് കല്ലുംപുറത് വീട്ടിൽ ബൈജു (35) മാവേലിക്കരതഴക്കര കല്ലുമേൽ കുന്നുംപുറത്ത് വീട്ടിൽ വാവ എന്ന് വിളിക്കുന്ന റിയാസ് (47) ചെറിയനാട് ചെറുവല്ലൂർ പള്ളിവടക്കേതിൽ വീട്ടിൽ റഹീം (40) എന്നിവർ സംഘം ചേർന്ന് ഉപദ്രവിക്കുകയായിരുന്നു. സജീവിൻെറ ഭാര്യയെ ഉപദ്രവിച്ചതിന് ഒന്നാംപ്രതി ബഷീറിനെതിരെ വെൺമണി പൊലീസ് എടുത്ത കേസ് ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വിചാരണയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.