ആലപ്പുഴ: ഹൈകോടതി ഇടപെടലിനെ തുടർന്ന് പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസസ് ലേലം നടപടികൾ സംബന്ധിച്ച് ലഭിച്ച പത്ത് ദിവസത്തെ സാവകാശം വ്യാഴാഴ്ച അവസാനിച്ചു. ദേശീയ ൈട്രബ്യൂണൽ മുമ്പാകെയുള്ള ലിക്വിഡേറ്ററുടെ അഭ്യർത്ഥനയെ തുടർന്ന് ഇ-ലേലം വെള്ളിയാഴ്ച നടക്കും. സർക്കാർ ഏജൻസികൾ ലേലത്തിൽ പെങ്കടുക്കുമോയെന്ന് ഉറപ്പില്ല. കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് ലേലം. ലേലനടപടികൾ പുരോഗമിക്കുേമ്പാൾ കമ്പനി ഏറ്റെടുക്കാനാവില്ലെന്നും ലേലത്തിൽ നേരിട്ട് പെങ്കടുക്കാൻ സർക്കാറിന് കഴിയില്ലെന്നുമുള്ള നിലപാടിൽ സി.പി.എമ്മും സി.െഎ.ടി.യുവും അയവ് വരുത്തിയിരുന്നു. സർക്കാർ ഏജൻസികൾ അതിനുള്ള സാധ്യത തേടുന്നുണ്ടെന്ന സൂചനയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകിയത്. അതേസമയം കമ്പനി സർക്കാർ ഏറ്റെടുക്കണമെന്ന നിലപാടിൽനിന്ന് സി.പി.െഎയും എ.െഎ.ടി.യു.സിയും തെല്ലും പിറകോട്ടില്ല. ടി.വി. തോമസ് സ്ഥാപിച്ച എക്സൽ ഗ്ലാസസ് ഏറ്റെടുക്കുന്നതിന് സർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. സർക്കാർ ഏജൻസികൾ ലേലത്തിൽ പെങ്കടുക്കുമെന്ന് സൂചനകൾ കേൾക്കുന്നുണ്ടെങ്കിലും ഇത് എത്ര മാത്രം പ്രേയാഗികമാകുമെന്ന് എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി വി.മോഹൻ ദാസ് സംശയം പ്രകടിപ്പിച്ചു. സർക്കാർ ഏജൻസികൾക്ക് പ്രായോഗിക പരിമിതികളുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അക്വിസിഷനോ റിക്വിസിഷനോ മാത്രമാണ് ഏകപോംവഴി -അദ്ദേഹം 'മാധ്യമ'ത്തോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.