പെരുമ്പളം പാലം വൈകുന്നതിനുപിന്നിൽ രാഷ്ട്രീയ താൽപര്യം -ഷാനിമോൾ ഉസ്മാൻ

അരൂക്കുറ്റി: രണ്ട് വർഷംകൊണ്ട് പൂർത്തിയാകേണ്ട പെരുമ്പളം പാലം, ടെൻഡർ നടപടി പൂർത്തീകരിച്ച് ഒരുവർഷം തികഞ്ഞിട്ടും നിർമാണം ആരംഭിക്കാത്തത് ഭരണക്കാർ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ചതുമൂലമാണെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ കുറ്റപ്പെടുത്തി. ആദ്യം ടെൻഡർ എടുത്തവർ പണി നടത്താതെവന്നപ്പേൾ രണ്ടാമത് മൂന്ന് കമ്പനിയാണ് ടെൻഡർ നൽകിയത്. ഇതിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിയെ ഒഴിവാക്കി രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ കൂടിയ തുക ക്വോട്ട് ചെയ്ത ഭരണപക്ഷ അനുകൂല കമ്പനിക്ക് ടെൻഡർ ഉറപ്പിക്കുകയാണുണ്ടായത്. കുറഞ്ഞ തുക രേഖപ്പെടുത്തിയവർ ഇതിനെതിരെ കോടതിയെ സമീപിച്ചതാണ് നിർമാണത്തിന് തടസ്സമായത്. കാക്കത്തുരുത്ത് പാലം ഉൾപ്പെടെയുള്ള അരൂർ മണ്ഡലത്തിലെ എല്ലാ പാലങ്ങളുടെ പൂർത്തീകരണത്തിന് യു.ഡി.എഫ് സർക്കാർ മുന്നിട്ടിറങ്ങുമെന്നും അവർ പറഞ്ഞു. കിഫ്ബി പദ്ധതികൾ: മന്ത്രി സുധാകരൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു -ചെന്നിത്തല ഹരിപ്പാട്: മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നടത്തിയ പരാമർശം തെറ്റിദ്ധാരണ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി പറയുന്ന 17 കോടിയുടെ ഇലഞ്ഞിമേൽ-ഹരിപ്പാട് റോഡ് ചെങ്ങന്നൂർ മണ്ഡലത്തിലെ പ്രവൃത്തിയിൽപെടുന്നതാണ്. ഹരിപ്പാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും മംഗലം ഹയർ സെക്കൻഡറി സ്കൂളിനും എം.എൽ.എ ഫണ്ടുംകൂടി ചേർത്തുള്ള തുകയാണ് മന്ത്രി പറഞ്ഞത്. ഇതിൽ മംഗലം സ്കൂളിൻെറ പണി ആരംഭിക്കാൻപോലും കഴിഞ്ഞിട്ടില്ല. 44 കോടിയുടെ പള്ളിപ്പാട് കൊടുന്താർ മേൽപാലത്തിൻെറ കിഫ്ബി പ്രോജക്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല. തൻെറ പോരാട്ടത്തിൻെറ ഫലമാണ് മന്ത്രിയുടെ മണ്ഡലത്തിൽപോലും കടൽഭിത്തിക്കായി പണം ലഭിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. മറ്റ് മണ്ഡലത്തിലെ പ്രവൃത്തികളുടെ പട്ടിക കാണിച്ച് ഹരിപ്പാട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.