ട്രോളിങ് ബോട്ടുകളുടെ കടൽത്തീര മത്സ്യബന്ധനം തടയാൻ നടപടി

ചേര്‍ത്തല: കടൽത്തീരത്തോടു ചേര്‍ന്ന് ട്രോളിങ് ബോട്ടുകളുടെ മത്സ്യബന്ധനം തടയാന്‍ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മൻെറും നടപടി തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ പരാതികളെത്തുടര്‍ന്ന് ജില്ലയുടെ വടക്കന്‍ തീരത്ത് മെറൈന്‍ എന്‍ഫോഴ്‌സ്‌മൻെറിൻെറ ബോട്ട് നടത്തിയ പരിശോധനയിൽ 20 ട്രോളിങ് ബോട്ട് കണ്ടെങ്കിലും പിടികൂടാനായില്ല. പരിശോധന ബോട്ട് ശ്രദ്ധയില്‍പെട്ടതോടെ വലമുറിച്ചിട്ട് ബോട്ടുകള്‍ കടന്നതായി ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരു ചെറുബോട്ട് പിടിയിലായെങ്കിലും താക്കീതു ചെയ്തു വിട്ടയക്കുകയായിരുന്നു. പരിശോധന തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍ പറഞ്ഞു. മുറിച്ചിട്ട വല പിന്നീട് തൊഴിലാളികള്‍ കരക്കുകയറ്റി. ഇത് അര്‍ത്തുങ്കല്‍ കോസ്റ്റൽ പൊലീസ് ഏറ്റെടുത്തു. apl TROLLING BOAT 1 കടൽത്തീരത്തോടു ചേര്‍ന്ന് മത്സ്യബന്ധനം നടത്തിയ ട്രോളിങ് ബോട്ടുകൾ മുറിച്ചിട്ട വല കരയിലേക്ക് മാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.