മന്ത്രി ജലീലിൻെറ രാജി; കെ.എസ്.യു കലക്ടറേറ്റ് മാർച്ചിൽ സംഘർഷം ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്ക് ആലപ്പുഴ: എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സമരം. രാവിലെ ബി.ജെ.പി ഇതേ ആവശ്യമുന്നയിച്ച് കലക്ടറേറ്റ് ഉപരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് കെ.എസ്.യു പ്രവർത്തകർ എത്തിയത്. കലക്ടറേറ്റിന് സമീപം പൊലീസ് ബാരിക്കേഡ് തീർത്ത് ഇവരെ തടഞ്ഞു. തുടർന്ന് മണിക്കൂറുകൾ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇതിനിടെ ഒരു പ്രവർത്തകൻ പൊലീസിൻെറ തൊപ്പി ഊരിയെടുത്തു. പലപ്രാവശ്യം പൊലീസുകാർ തൊപ്പി തിരികെ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ കൊടുക്കാൻ തയാറായില്ല. തുടർന്ന് നടന്ന സംഘർഷം ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു. ജില്ല പ്രസിഡൻറ് നിധിൻ പുതിയിടത്തിനടക്കം അഞ്ച് പ്രവർത്തകർക്ക് തലക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു പ്രവർത്തർക്ക് നേരെ നടന്നത് പൊലീസ് നരനായാട്ടാണെന്ന് ഡി.സി.സി ജില്ല പ്രസിഡൻറ് എം. ലിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.