ആറാട്ടുപുഴയിലെ കരിമണൽ ഖനന നീക്കം ഉപേക്ഷിക്കണം -ചെന്നിത്തല

ആറാട്ടുപുഴ: വലിയഴീക്കലിലെ ഐ.ആർ.ഇ പ്ലാൻറിൻെറ നിർമാണവും കരിമണല്‍ ഖനനത്തിനുള്ള നീക്കവും ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സൂനാമി ബാധിത തീരദേശ പഞ്ചായത്തായ ആറാട്ടുപുഴയിലെ വലിയഴീക്കലില്‍ ഐ.ആര്‍.ഇ സ്ഥാപിക്കുന്ന കരിമണല്‍ ഖനന പ്ലാൻറ് പ്രദേശവാസികളില്‍ വലിയ തോതിലുള്ള ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പ്രകൃതിദുരന്തങ്ങള്‍ കാരണം പ്രദേശത്തിൻെറ ഭൂവിസ്തൃതി കുറഞ്ഞുവരുകയാണ്. ഖനനം കൂടി വന്നാൽ തീരത്തിൻെറ നാശമാകും െഡ്രഡ്ജിങ് പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിക്കുന്ന മണല്‍ തീരസംരക്ഷണത്തിന് മാത്രമായി വിനിയോഗിക്കണമെന്നും കത്തിൽ അവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.