അടച്ചിട്ട് ലാഭമുണ്ടാക്കൽ കോർപറേറ്റ് മാനേജ്മൻെറ് കുതന്ത്രം; ദേശീയ ൈട്രബ്യൂണലിനെ സമീപിച്ചവർ കമ്പനി ബിനാമികൾ \B \B എക്സൽ ഗ്ലാസസ്: 'മികവി'ൻെറ കമ്പനിക്ക് ശാപമോക്ഷം സാധ്യമോ? -2 \B \Bആലപ്പുഴ: ദേശീയ കമ്പനി നിയമ ൈട്രബ്യൂണൽ നടപടിയുടെ ഭാഗമായി ആഗസ്റ്റ് 20ന് ലിക്വിഡേറ്റർ രവീന്ദ്ര ചതുർവേദി മുംബൈയിൽനിന്ന് പുറപ്പെടുവിച്ച ഉത്തരവിൽ പാതിരപ്പള്ളിയിലെ എക്സൽ ഗ്ലാസസിൻെറ സ്ഥാവരജംഗമ വസ്തുക്കൾക്ക് വില നിശ്ചയിച്ചിരിക്കുന്നത് ഏകദേശം 99.45 കോടി മാത്രമാണ്. ദേശീയപാതയിലെ ഫാക്ടറിയുടെ 69,694 ചതുരശ്രമീറ്റർ ഭൂമിക്കും അനുബന്ധമായ 1841 ചതുരശ്രമീറ്ററിനും 7668 ലക്ഷവും പ്ലാൻറിനും യന്ത്രസാമഗ്രികൾക്കുമായി 1511 ലക്ഷവും നിലവിലെ സ്റ്റോക്കിന് 335 ലക്ഷവുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. പള്ളിപ്പുറത്തെ സിലിക്ക മണൽ സ്രോതസ്സുകളായ ചേർത്തല ഇൻഫോസിറ്റി കാമ്പസിന് എതിർവശത്തെ 1.22 ഏക്കർ 5059 ചതുരശ്രമീറ്റർ വരുന്ന ഭൂമിക്ക് 218 ലക്ഷവും പള്ളിപ്പുറത്തെ കെ.എസ്.ഐ.ഡി.സി വ്യവസായ വികസന കേന്ദ്രത്തിന് എതിർവശത്തുള്ള 1.25 ഏക്കർ 5059 ചതുരശ്രമീറ്റർ ഭൂമിക്ക് 218 ലക്ഷവുമാണ് കണക്കാക്കിയിരിക്കുന്നത്. യഥാർഥത്തിൽ ഇതിൻെറ പതിന്മടങ്ങ് വില ഭൂമിക്കും വസ്തുവകകൾക്കുമുണ്ട്. കമ്പനിയുടമയായ സോമാനി ഗ്രൂപ്പിൻെറതന്നെ ബിനാമികൾക്ക് ചുളുവിലയ്ക്ക് ഇവ അടിച്ചെടുക്കുകയെന്ന ഗൂഢലക്ഷ്യമുണ്ടെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. 2019 ഒക്ടോബർ 21ന് ൈട്രബ്യൂണൽ നിശ്ചയിച്ചത് അനുസരിച്ചാണ് രവീന്ദ്ര ചതുർവേദി ഈ മാസം 15ന് ഇ-ലേലം ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകുന്നത്. ഇതിനിടെ കമ്പനിയിൽനിന്ന് തങ്ങളുടെ കടബാധ്യതകൾ വീട്ടിത്തരാൻ ലിക്വിഡേഷൻ നടപടികൾ ആവശ്യപ്പെട്ട് ൈട്രബ്യൂണലിനെ സമീപിച്ച കമ്പനികളെ കുറിച്ച് വ്യാപക സംശയങ്ങളുണ്ട്. ബൂൺ ഇൻവെസ്റ്റേഴ്സ് ആൻഡ് ട്രേഡിങ് കമ്പനി 9.5 കോടിയും ചോപ്ര ലിമിറ്റഡ് എന്നൊരു കമ്പനി 53 കോടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപാൽ മെർക്കൈൻറൽ, ഹിമാദ്രി തുടങ്ങിയ കമ്പനികൾക്ക് എക്സലുമായി ബന്ധമുള്ളതായി തൊഴിലാളി യൂനിയനുകൾ കേട്ടിട്ട് തന്നെയില്ല. ലോക്കൗട്ട് കാലത്ത് ഫർണസ്, റീജനറേറ്റർ എന്നിവക്ക് കേടുവന്നതിനെത്തുടർന്ന് 2008 മുതൽ ഫാക്ടറി പ്രവർത്തിക്കാതായി. മൂന്നര വർഷത്തിനുശേഷം പാതിരപ്പള്ളിയിലെ 16 ഏക്കറും ഫാക്ടറിയും ഈടുെവച്ചാണ് സംസ്ഥാന വ്യവസായ വികസന കോർപറേഷനും കേരള ഫിനാൻഷ്യൽ കോർപറേഷനും 14.5 കോടി വായ്‌പ നൽകി ഇവ പുനർനിർമിക്കുകയും 2011ൽ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തത്. പക്ഷേ, 2012 ഡിസംബർ ഒമ്പതിനു കമ്പനിക്ക് വീണ്ടും പൂട്ടുവീണു. കെ.എസ്.ഐ.ഡി.സിയും കെ.എഫ്.സിയും നൽകിയ വായ്പയിൽ ക്ലീൻ സ്ലേറ്റിൽ തുടങ്ങിയ കമ്പനി 11 മാസമേ ഉൽപാദനം നടത്തിയുള്ളൂ. ഇതിനിടെ ഇത്രയേറെ കമ്പനികൾക്ക് വലിയ കടബാധ്യത വരുത്തിയെന്ന് പറയുന്നതിൽ കള്ളക്കളി സംശയിക്കുന്നുണ്ട്. ഇവയെല്ലാം സോമാനി ബിനാമികളെന്ന് പറയാവുന്ന നിഴൽകമ്പനികളാണെന്ന് കരുതേണ്ടിവരും. അടച്ചിട്ടും ലാഭമുണ്ടാക്കുന്നത് ഇങ്ങനെയെല്ലാം അടച്ചിട്ട് ലാഭമുണ്ടാക്കുകയെന്ന കോർപറേറ്റ് കുത്തകകളുടെ കുതന്ത്രമെന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന ബിസിനസ് മാനേജ്മൻെറ് തന്ത്രത്തിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് എക്സൽ ഗ്ലാസസ്. സർക്കാറിനെയും തൊഴിലാളികളെയും വിഡ്ഢികളാക്കി തങ്ങളുടെ സ്വാർഥലാഭത്തിന് അനുകൂലമായി കരുക്കൾ നീക്കാനാണ് കമ്പനി മാനേജ്മൻെറ് കൈയാളുന്ന സോമാനി ഗ്രൂപ് എക്കാലവും ശ്രമിച്ചത്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന പതിവ് ശൈലിക്കപ്പുറം കബളിപ്പിച്ച് കാര്യങ്ങൾ നടപ്പാക്കുന്നതിൽ ഗവേഷണം നടത്തുന്നവരാണ് ഇവരെന്നതിന് തെളിവുകളേറെ. കോടികളുടെ വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽപെടുത്തി കുറഞ്ഞ തുകയിൽ ഒത്തുതീർപ്പിലെത്തിക്കുകയെന്ന തന്ത്രം കമ്പനി പ്രവർത്തിപ്പിച്ച് ലാഭമുണ്ടാക്കുന്നിലും മെച്ചമാണെന്ന് മാനേജ്മൻെറ് കണ്ടെത്തിയിരിക്കുകയാണ്. ഇതിൻെറ ഭാഗമായി ഒറ്റയടിക്ക് പുതുതലമുറ ബാങ്കുമായുള്ള കടബാധ്യത തീർക്കലിൽ 20 കോടിയോളം രൂപ കമ്പനി അടിച്ചെടുത്തു. 33 കോടിയുടെ ബാധ്യത കേവലം 11 കോടിക്കാണ് തീർപ്പാക്കിയത്. അതിനായി ഒന്നോ രണ്ടോ കോടി ചെലവഴിച്ചാലും അഞ്ചോ ആറോ വർഷം കമ്പനി പ്രവർത്തിപ്പിച്ചാലും ഇത്തരത്തിൽ വെറുതെയിരുന്ന് ലാഭമുണ്ടാക്കാനാവില്ല. ശമ്പളം, പ്രോവിഡൻറ് ഫണ്ട്, ഗ്രാറ്റ്വിറ്റി, റിട്രഞ്ച്മൻെറ് ബെനിഫിറ്റ് തുടങ്ങിയവയൊന്നും നൽകാതെ നീട്ടിക്കൊണ്ടുപോയി കാലാന്തരത്തിൽ എഴുതിത്തള്ളാമെന്നും മാനേജ്മൻെറ് കണക്കുകൂട്ടുന്നു. ഈ സമയത്ത് കമ്പനികളുടെ ആസ്തികൾ സുരക്ഷിതവുമായിരിക്കും. സാധനങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നതോ കെട്ടിടങ്ങൾക്ക് വരുന്ന കേടുപാടുകളോ ഒന്നും കമ്പനിയുടമക്ക് നഷ്ടമായി തോന്നില്ല. അവക്കൊക്കെ വലിയ നിരക്കിലുള്ള ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. ഇക്കാലമത്രയും കൊടുക്കാതിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും വായ്പ കുടിശ്ശികയുമൊക്കെ കൂട്ടിക്കിഴിക്കുേമ്പാൾ വൻ തുകയാണ് മാനേജ്മൻെറിൻെറ കീശയിലേക്ക് വീഴുന്നത്. മാനേജ്മൻെറിനെ വഴിക്ക് െകാണ്ടുവരാൻ സർക്കാറിൻെറ ഫലപ്രദമായ ഇടപെടൽതന്നെയാണ് ആവശ്യം. അവസാന കാലത്ത് 550 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ലോക്കൗട്ട് കാലയളവിൽ കെ.എസ്.ഇ.ബിക്കു നൽകേണ്ടിയിരുന്ന 1.93 കോടി സർക്കാർ എഴുതിത്തള്ളി. അവിടെയും ലാഭം കമ്പനിക്ക് തന്നെ. നിലവിൽ വൈദ്യുതി ചാർജ് കുടിശ്ശികയായി നാലഞ്ച് കോടി വരുത്തിയിട്ടുണ്ട്. അതും എഴുതിത്തള്ളാമെന്നാണ് കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒമ്പതു മാസത്തെ ബോണസും ഒരു മാസത്തെ ശമ്പളവും ഇൻസൻെറിവും കുടിശ്ശികയായിരുന്നു. ഇതിനിടെ 320 ജീവനക്കാരുടെ വിരമിക്കൽ പ്രായം കഴിഞ്ഞു. ശേഷിക്കുന്നത് 230 ജീവനക്കാരാണ്. പിരിഞ്ഞവർക്കും നിലവിലുള്ളവർക്കും ഒരു ആനുകൂല്യവും നൽകിയിട്ടില്ല. കമ്പനി പൂട്ടുന്ന സമയത്തുണ്ടായിരുന്ന 14.5 കോടിയുടെ വായ്പ ഇപ്പോൾ 35 കോടിയായി ഉയർന്നിട്ടുണ്ട്. നഷ്ടത്തിൻെറ കണക്ക് നിരത്തി ഫാക്ടറി ലിക്വിഡേഷൻ നടത്താനുള്ള നടപടി നിർത്തിവെക്കാനുള്ള ഹൈകോടതി ഉത്തരവ് മാനേജ്മൻെറിന് ആദ്യം തിരിച്ചടി സമ്മാനിെച്ചങ്കിലും അപ്പീലിൻമേൽ ലിക്വിഡേഷൻ നടപടികൾ തുടരുന്നതിനാൽ തൊഴിലാളികളുടെ കഞ്ഞിയിൽ വീണ്ടും പാറ്റവീണ അവസ്ഥയാണ്. സോമാനി കൊടുക്കാനുണ്ടെന്ന് പറയുന്ന കമ്പനികളുടെ കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞാൽ തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റി ഇനത്തിൽ വല്ലതും കിട്ടിയാൽ ഭാഗ്യം. കുറഞ്ഞ വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ലഭിച്ച് ചുരുങ്ങിയ നിർമാണച്ചെലവിൽ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനിയെ സംബന്ധിച്ചിടത്തോളം കൊൽക്കത്തയിലും രാജസ്ഥാനിലുമുള്ള കമ്പനികളേക്കാൾ ലാഭമായിരുന്നു ആലപ്പുഴയിലെ ഉൽപാദനം. 73 രൂപക്ക് ലഭിച്ചിരുന്ന ഒരു ടൺ മണലിൻെറ വില 1700 രൂപ ആയതോടെ കമ്പനി ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് കമ്പനിയുടെ നിലപാട്. മണ്ണിന് വില കുറയുേമ്പാൾ പ്രവർത്തനം പുനരാരംഭിക്കാമെന ഉറപ്പൊന്നും പാലിക്കപ്പെട്ടിട്ടില്ല. സോമാനിയുടെ ബിനാമിയെന്ന് കരുതുന്ന വിനായക ട്രേഡിങ് കമ്പനിയാണ് ഉൽപന്നങ്ങൾ വാങ്ങിയിരുന്നത്. ഓപൺ മാർക്കറ്റിൽ ഉൽപന്നങ്ങൾ വിൽക്കാതെ 40 ശതമാനം വിലകുറച്ച് ഇടനിലക്കാരന് ഉൽപന്നങ്ങൾ വിറ്റുപോന്നത് മാനേജ്മൻെറ് നടത്തിയ കള്ളക്കളിയാണ്. ഇത്തരം കുതന്ത്രങ്ങളെ ഫലപ്രദമായി നേരിടുന്നതിൽ ശക്തമായ ഭരണകൂട ഇടപെടൽ അനിവാര്യമാണ്. അത് സാധ്യമാകാതെ പോകുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. (തുടരും) വി.ആർ. രാജമോഹൻ പടങ്ങൾ ഉത്തരേന്ത്യൻ പത്രങ്ങളിൽ എക്സൽ ഗ്ലാസസ് ലിക്വിഡേറ്റർ നൽകിയ പരസ്യം ഇ-ലേലം സംബന്ധിച്ച ലിക്വിഡേറ്ററുടെ വിജ്ഞാപനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.