-കോടികളുടെ കണക്കുകൾ പറയുന്നതല്ലാതെ വികസനം സാധ്യമാകുന്നില്ലെന്ന് -ടി.വി. തോമസിൻെറ 'കൈയൊപ്പു'കൾ തോമസ് ഐസക് തേൻറതാക്കുന്നു ആലപ്പുഴ: മണ്ഡലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും തൻെറ കൈയൊപ്പ് പതിയണമെന്ന് നിർബന്ധമുള്ളപോലെയാണ് മന്ത്രി ഡോ. തോമസ് ഐസക്കിൻെറ പ്രവർത്തനങ്ങളെന്ന് എ.ഐ.ടി.യു.സി. സർഗാത്മക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനുപകരം കാൽപനികകാര്യങ്ങൾ പ്രസംഗിച്ച് കോടികളുടെ കണക്കുകൾ പറയുന്നതല്ലാതെ വികസനം സാധ്യമാകുന്നില്ലെന്ന് ജില്ല സെക്രട്ടറി വി. മോഹൻദാസ് കുറ്റപ്പെടുത്തുന്നു. മഹാനായ ടി.വി. തോമസിൻെറ കൈയൊപ്പ് പതിഞ്ഞ വ്യവസായ പദ്ധതികളെ മാറ്റിമറിക്കുകയോ അല്ലെങ്കിൽ അട്ടിമറിക്കുകയോ ചെയ്യുകയാണ് മന്ത്രി. പകരം അവ തനിക്കാക്കി വെടക്കാക്കുകവഴി തൻെറ കൈയൊപ്പ് ഏതെങ്കിലും വിധത്തിൽ ചാർത്താനാകുമോ എന്നതിൽ മാത്രമാണ് മന്ത്രി ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എക്സൽ ഗ്ലാസ് വിഷയത്തിൽ വൈകിയവേളയിലെങ്കിലും മന്ത്രി കണ്ണ് തുറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുഭപ്രതീക്ഷ -സി.പി.െഎ ആലപ്പുഴ: എക്സൽ ഗ്ലാസ് ഫാക്ടറി സർക്കാർ ഏറ്റെടുക്കണമെന്ന കാര്യത്തിൽ സി.പി.ഐ ശുഭപ്രതീക്ഷ കൈവെടിഞ്ഞിട്ടില്ലെന്ന് ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. യു.ഡി.എഫ് അധികാരത്തിലിരുന്നപ്പോൾ മുതലുള്ള ആവശ്യമാണിത്. വിഷയത്തിൽ സി.പി.െഎ സ്വീകരിക്കുന്ന നിലപാടിനെ സി.പി.എമ്മുമായുള്ള പോരായി ചിത്രീകരിക്കാൻ കഴിയില്ല. സി.പി.എം ജില്ല സെക്രട്ടറി ആർ. നാസറാണ് സമരസമിതിയിൽ തന്നോടൊപ്പമുള്ള മറ്റൊരാൾ. തങ്ങൾക്കെല്ലാം ഈ വിഷയത്തിൽ ഒരേ മനസ്സാണ്. ഒരേ ആവശ്യം തന്നെയാണ് മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.