കിയോസ്‌ക് ഇടപാട് വിജിലൻസ് അന്വേഷിക്കണം -യു.ഡി.എഫ്

ആലപ്പുഴ: കോവിഡിൻെറ മറവിലെ പകൽക്കൊള്ള വിജിലൻസ് അന്വേഷിക്കണമെന്ന് ജില്ല പഞ്ചായത്ത്‌ പ്രതിപക്ഷനേതാവ് ജോൺ തോമസ്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ.ആർ. കണ്ണൻ എന്നിവർ ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത്‌ 23 കിയോസ്കുകളാണ് കെ.എസ്.ഡി.പി.യിൽനിന്ന് വാങ്ങിയത്. ഓൺ ലൈനായി കൂടിയ ജില്ല പഞ്ചായത്ത്‌ യോഗത്തിൽ ഏകദേശം 70,000 രൂപയാകുമെന്നാണ് പറഞ്ഞത്. എന്നാൽ, ഒന്നിന് 1,38,000 രൂപ വീതം ബില്ലുമാറി. തകഴിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രം സ്വന്തമായി നിർമിച്ച കിയോസ്കിന് ചെലവായത് 25,000 രൂപ മാത്രമാണ്. യു.വി ലൈറ്റുകൂടി ചേർത്താൽ പരമാവധി 10,000 രൂപകൂടി അധികം മതിയെന്നിരിക്കെ കെ.എസ്.ഡി.പി.യെ മുൻനിർത്തി നടത്തിയ പകൽക്കൊള്ള വെളിച്ചത്തുവരണമെന്ന് ഇവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.