ഓയൂർ: വെളിനല്ലൂരും പൂയപ്പള്ളിയിലും കോവിഡ് കേസുകൾ വർധിക്കുന്നു. വെളിനല്ലൂരിൽ രണ്ടു ദിവസം കൊണ്ട് ആറ് േകാവിഡ് കേസുകളാണുണ്ടായത്. ചൊവ്വാഴ്ച അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചത്. മുളയറച്ചാലിൽ രണ്ടും ചെങ്കൂരിൽ മൂന്നുമാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച ഒരു പോസിറ്റിവ് കേസുമായിരുന്നു. പൂയപ്പള്ളി പഞ്ചായത്തിൽ രണ്ടുദിവസം കൊണ്ട് ഏഴ് കോവിഡ് പോസിറ്റിവ് കേസുകളാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ആറും തിങ്കളാഴ്ച ഒന്നുമാണ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ പഞ്ചായത്തിൽ രണ്ട് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണിലാണ്. ചടയമംഗലത്ത് നാലുപേർക്ക് കൂടി കോവിഡ് ചടയമംഗലം: ചടയമംഗലത്ത് നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ മണ്ണപ്പറമ്പ് വാർഡിലാണ് നാലുപേർക്ക് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം റിമാൻഡ് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിെന തുടർന്ന് ചടയമംഗലം പൊലീസ് സ്റ്റേഷനിലെ ഒമ്പത് പൊലീസുകാർ ക്വാറൻറീനിലായിരുന്നു. അടിപിടിക്കേസിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ആദ്യ പരിശോധനയിൽ ഫലം നെഗറ്റിവായ ഇയാളെ റിമാൻഡ് ചെയ്യുന്ന ഘട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്നാണ് കേസുമായി നേരിട്ട് ബന്ധമുള്ള മൂന്ന് എസ്.ഐ, രണ്ട് എ.എസ്.ഐ, രണ്ട് സി.പി.ഒ, രണ്ട് ഹോം ഗാർഡുമാരെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം കാക്കോട്ട് ഭാഗത്തുനിന്ന് അബ്കാരി കേസിൽ പിടികൂടിയ രണ്ട് യുവാക്കളിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നിലമേൽ പഞ്ചായത്തിൽ തിങ്കളാഴ്ച 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുരുക്കുമണിൽ മുമ്പ് രോഗം സ്ഥിരീകരിച്ച യുവാവിൻെറ സഹോദരിക്കും ജ്യേഷ്ഠഭാര്യക്കുമടക്കം രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. കൈതോട് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത എലിക്കുന്നാംമുകൾ കൈതോട് തട്ടത്തുമല സ്വദേശികളായ 17 പേർക്കാണ് പി.സി.ആർ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.