ഇ-ബസ്; അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫിസ് -ആർ.എസ്.പി

തിരുവനന്തപുരം: ഇ-ബസ് പദ്ധതിയില്‍ അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഒാഫിസെന്ന് ആർ.എസ്.പി. െഎ.ടി സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെയാണ് ഹെസ് കമ്പനിക്ക് കരാര്‍ ഉറപ്പിക്കാന്‍ നടപടിയെടുത്തതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം എന്‍.കെ. പ്രേമചന്ദ്രൻ എം.പിയും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പദ്ധതിയോട് വിയോജിച്ച ധന, ഗതാഗതമന്ത്രിമാരെ ഒഴിവാക്കി മുഖ്യമന്ത്രി യോഗം വിളിെച്ചന്നും വിഷയത്തില്‍ മുഖ്യമന്ത്രി അമിത താല്‍പര്യം കാണിെച്ചന്നും നേതാക്കൾ ആരോപിച്ചു. ബുദ്ധിപരമായ അഴിമതിയാണ് ഇ-മൊബിലിറ്റി പദ്ധതിയിൽ നടന്നതെന്നും ഇതില്‍നിന്ന് സർക്കാർ ഉടന്‍ പിന്മാറണമെന്നും ആര്‍.എസ്.പി ആവശ്യപ്പെട്ടു. കേന്ദ്ര സെക്രേട്ടറിയറ്റ് അംഗങ്ങളായ ഷിബു ബേബിജോൺ, ബാബു ദിവാകരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.