കണ്ണൂർ: കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കടക്കം ആർക്കും തെരുവിലിറേങ്ങണ്ടി വരില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി പ്രതികരിച്ചു.
പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ പ്രതിഷേധിക്കില്ല. എല്ലാവരോടും കൂടിയാലോന നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക സംബന്ധിച്ച് ആർക്കും പരാതിയുണ്ടാകില്ല. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാന്ന് പട്ടികയിലുമുള്ളത്.
ജനസമ്മതിയും പ്രവർത്തന മികവുമാണ് പരിഗണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരെ നിന്നവരെ ഭാരവാഹി പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട രമണി പി. നായർ ഒഴിവാക്കപ്പെട്ടത് അത്തരത്തിലാണ്. അവരുടെ പേര് നൽകിയതായിരുന്നു.
അവർക്കെതിരെ തെരത്തെടുപ്പ് പ്രവർത്തനവുമായി ബസപ്പെട്ട പരാതി ഉയർന്നതോടെ പേര് പിൻവലിക്കേണ്ടി വന്നു. പകരം സീനിയറായ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതുകൊണ്ടാണ് വൈസ് പ്രസിഡൻറ് സ്ഥാനത്ത് വനിതയില്ലാതായത്.
എങ്കിലും മുഴുവൻ ഭാരവാഹികളിൽ പത്തു ശതമാനം വനിതകളായതിനാൽ വനിതാ പ്രാതിനിധ്യം ആവശ്യത്തിനുണ്ട്. ഭാരവാഹികളെ തീരുമാനിക്കുന്നതിൽ കെ.സി. വേണുഗോപാൽ ഇടപെട്ടിട്ടില്ല. സംസ്ഥാന ഘടകം നൽകിയ പേരുകൾ പൂർണമായും ഹൈക്കമാൻറ് അംഗീകരിക്കുകയാണുണ്ടായത്. എ.വി. ഗോപിനാഥുമായുള്ള പ്രശ്നം പരിഹരിച്ചെന്നും അദ്ദേഹം എന്നും പാർട്ടിക്കൊപ്പമുണ്ടാകുമെന്നും പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സക്രിയമായ ഉത്തരവാദിത്തം നൽകുമെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.