കോഴിക്കോട്: ദുഃഖപുത്രിയല്ല, നാടിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ധീരവനിതയാണ് നഴ് സ് ലിനിയെന്ന് പ്രഖ്യാപിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) നേതൃത്വത്ത ിൽ ലിനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം. സ്നേഹത്തിെൻറയും ത്യാഗത്തിെൻറയും പര്യായമാണ് ലിനിയെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പി.കെ. ശ്രീമതി എം.പി പറഞ്ഞു. രോഗം പകർന്നേക്കുമെന്നറിഞ്ഞിട്ടും നിപ ബാധിച്ചയാളെ പരിചരിക്കുകയെന്ന തെൻറ ഉത്തവാദിത്തം കൃത്യമായി നിർവഹിക്കുകയായിരുന്നു ലിനി. ലോകമുള്ള കാലത്തോളം ലിനിയെയും അവരുടെ സേവനത്തെയും ആളുകൾ ഒാർക്കും.
നിപ കാലത്ത് സേവനമനുഷ്ഠിച്ച നഴ്സുമാരുടെ പ്രവർത്തനം വിലമതിക്കാനാവില്ല. കേരളം ഒത്തൊരുമിച്ചാണ് നിപയെ നേരിട്ടത്. ഭാവിയിൽ ഇത്തരമൊരു ആപത്ത് വരാതിരിക്കാനുള്ള മികച്ച ഇടപെടലുകൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യത്വത്തിെൻറ പ്രതീകമായിവേണം ലിനിയെ കാണാനെന്ന് മുഖ്യാതിഥി നടി പാർവതി തിരുവോത്ത് പറഞ്ഞു. ‘ടേക്ക് ഒാഫ്’ സിനിമയിൽ സമീറയെന്ന നഴ്സിെൻറ കഥാപാത്രം ഏറ്റെടുത്തശേഷം ആശുപത്രികൾ സന്ദർശിച്ചപ്പോൾ 95 ശതമാനം േജാലിയും നഴ്സുമാരാണ് ചെയ്യുന്നതെന്നും അഞ്ചുശതമാനം മാത്രമാണ് തങ്ങൾ െചയ്യുന്നെതന്നും ഡോക്ടർമാർ പറഞ്ഞത് പാർവതി പങ്കുവെച്ചു.
മെഡിക്കൽ കോളജ് നിള ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡൻറ് എൻ.എ. ശ്യാമള അധ്യക്ഷതവഹിച്ചു. നിപയെ അതിജീവിച്ച അജന്യ, ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ, അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ഉഷാദേവി, എം. മുരളീധരൻ, എൻ.പി. സുധീഷ്കുമാർ, സി. ഉദയകുമാർ, ജസ്വിൻ, മേഴ്സി, പുഷപജ, കെ.പി. ഷീന, കെ.വി. അരുൺകുമാർ, ഒ.കെ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി എൻ.വി. അനൂപ് സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു. ലിനിയുടെ മക്കളായ സിദ്ധാർഥ്, റിതുൽ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.