കൊച്ചി: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാന് നിര്‍ബന്ധിച്ചുവെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം.
സ്വപ്ന സുരേഷിെൻറ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍നിന്ന് ജഡ്ജിക്ക് അയച്ച കത്തിെൻറയും അടിസ്ഥാനത്തില്‍ കേസെടുക്കാനാകുമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് നിയമോപദേശം നൽകിയത്. ചോദ്യം ചെയ്യലിനിടെ സ്വപ്നയില് ഇ.ഡി സമ്മര്‍ദം ചെലുത്തിയെന്ന സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത സിവില്‍ പൊലീസ് ഓഫിസറുടെ മൊഴിയും പരിശോധിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷെൻറ തീരുമാനം.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്താനായി ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് കാട്ടി പ്രതിയായ സന്ദീപ് നായര്‍ എറണാകുളം ജില്ല സെഷന്‍സ് ജഡ്ജിക്ക് കത്ത് നൽകിയതും കൂടി കണക്കിലെടുത്തായിരുന്നു സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.