ലോ കോളജ് സംഘർഷം: സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന് എസ്.എഫ്.ഐ; എതിർപ്പുമായി അധ്യാപകരും കെ.എസ്.യുവും

തിരുവനന്തപുരം: ഗവ. ലോകോളജിൽ അധ്യാപകരെ തടഞ്ഞുവെച്ചതിനും അധ്യാപികയെ ആക്രമിച്ചതിനും കോളജ് അധികൃതര്‍ നല്‍കിയ കേസുകള്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് എസ്.എഫ്.ഐ. കോളജിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ വിളിച്ചു ചേര്‍ത്ത രണ്ടാമത്തെ സംയുക്ത പി.ടി.എ യോഗവും തീരുമാനമാകാതെ പിരിഞ്ഞു.

വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളും പിന്‍വലിച്ച് ക്ലാസുകള്‍ തുടങ്ങണമെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നും എസ്.എഫ്.ഐ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് അധ്യാപകരും കെ.എസ്.യു പ്രതിനിധികളും അംഗീകരിച്ചില്ല.

വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കണമെന്ന് കെ.എസ്.യു പ്രതിനിധികൾ ആവശ്യപ്പെട്ടു. കോളജിൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കാത്തത് കെ.എസ്.യു പ്രതിനിധികൾ ചോദ്യം ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഓഫ്ലൈൻ ക്ലാസുകൾ നടത്താനാകില്ലെന്ന വിലയിരുത്തലാണുണ്ടായത്. അധ്യാപികയെ ആക്രമിച്ചത് വിദ്യാര്‍ഥികളെല്ലന്ന വാദം ഒരു വിഭാഗം രക്ഷാകര്‍ത്താക്കള്‍ ഉയര്‍ത്തി. പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.

അധ്യാപികയെ ആക്രമിച്ചതിന് സാക്ഷിയാണെന്നും പൊലീസ് നടപടിക്ക് പിന്തുണ നല്‍കുമെന്നും അഭിപ്രായപ്പെട്ട് ഒരു വിഭാഗം അധ്യാപകര്‍ രംഗത്തെത്തി. പ്രശ്‌നപരിഹാരം സാധ്യമാകാതെ വന്നതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ യോഗം തീരുമാനിച്ചത്. കോളജില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാന്‍ കലക്ടറെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ തുടരാനാണ് നീക്കം.

Tags:    
News Summary - Law college conflict: SFI demands reinstatement of suspended students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.