തൃശൂർ: ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെയും സംശയമുള്ളവരുടെയും നിരീക്ഷണത്തിലിരിക്കുന്നവരുടെയും സ്രവ പരിശോധന ഫലം വൈകുന്നു. സമ്പർക്ക വ്യാപനം കൂടുന്നത് തടയാൻ പരിശോധന വർധിപ്പിച്ചതോടെ ഫലം ലഭിക്കാൻ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരികയാണ്. ദിവസവും ആയിരത്തിലേറെ സ്രവ പരിശോധനകളാണ് മുളംങ്കുന്നത്ത്കാവ് ഗവ. മെഡിക്കൽ കോളജിലെ കോവിഡ് പരിശോധന ലാബിൽ എത്തുന്നത്.
നിലവിലെ സംവിധാനമനുസരിച്ച് ഒരു ദിവസം മൂന്ന് ഷിഫ്റ്റുകളിലായി പരമാവധി 350 പരിശോധനകൾ മാത്രമാണ് നടത്താനാവുക. ഫലം വൈകുന്നതോടെ നിരീക്ഷണത്തിലിരിക്കുന്നവരടക്കമുള്ളവർ മാനസിക സമ്മർദം നേരിടുകയാണ്. വിവിധ ജില്ലകളിൽ സ്ഥാപന നിരീക്ഷണത്തിൽ അടക്കം ഇരിക്കുന്നവർ ആത്മഹത്യവരെ ചെയ്യുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണ്. പരിശോധന ഫലം നേരത്തെ ലഭിച്ചാൽ സമ്പർക്കം കുറക്കാൻ സാധിക്കുമെന്നതിനാലാണ് പരിശോധന കൂട്ടിയത്.
എന്നാൽ കൂട്ടിയ പരിശോധനക്ക് അനുസരിച്ച് സൗകര്യങ്ങൾ ഒരുക്കാതിരുന്നാൽ കാര്യങ്ങൾ കൈവിടാൻ സാധ്യതയുണ്ട്. നിലവൽ പൂൾ ടെസ്റ്റ്, ആൻറിജൻ ടെസ്റ്റ്, സ്രവ പരിശോധന എന്നിവയാണ് നടക്കുന്നത്. സമൂഹത്തിലെ വിവിധ ആളുകളെ പരിശോധിക്കുന്ന പൂൾ ടെസ്റ്റ് ഫലങ്ങൾ ലഭിക്കാനാണ് കൂടുതൽ സമയം വേണ്ടത്. ഇത്തരം പരിശോധനക്ക് പുറമേ കോവിഡ് സ്ഥിരീകരിച്ചവരുടെ സ്രവ പരിശോധന രണ്ടിലധികം തവണ നടത്തേണ്ടതുണ്ട്. ഇതോടെ കൃത്യസമയങ്ങളിൽ റിപ്പോർട്ട് നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് വീട്ടിലാണ് നിരീക്ഷണമുള്ളത്. നിരീക്ഷണത്തിലുള്ള ഭൂരിഭാഗം പേരും ഒറ്റക്ക് താമസിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്.
ഇവർക്ക് പ്രത്യേക മുറിയും മറ്റും നൽകുന്നുണ്ട്്. 28 ദിവസം നീളുന്ന നിരീക്ഷണത്തിൽ ആദ്യ രണ്ട് ആഴ്ചത്തെ നിരീക്ഷണത്തിന് പിന്നാലെ വീട്ടിലുള്ളവരുമായി കുറച്ചൊക്കെ ഇടപഴകാൻ ഇത്തരക്കാർക്ക് ആരോഗ്യവകുപ്പ് അവസരവും നൽകുന്നുണ്ട്. അങ്ങനെ വരുേമ്പാൾ പരിശോധനഫലം നേരത്തെ അറിഞ്ഞില്ലെങ്കിൽ കുടുംബത്തിലെ മറ്റ് പലർക്കും വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.