പത്തനംതിട്ട: കോന്നി, അരുവാപ്പുലം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ മൂന്നിടത്ത് ശക്തമായ ഉരുൾപൊട്ടൽ. മൂന്ന് വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നതായാണ് ഒൗദ്യോഗിക വിവരം. ശനിയാഴ്ച വൈകീട്ട് നാേലാടെ ഉൗട്ടുപാറ, ചെളിക്കുഴി, മുറ്റാക്കുഴി ഭാഗത്തും മുപേഴുങ്കൽ കൊട്ടാരത്തിൽ ഭാഗത്തുമാണ് ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായത്.
ഇൗ സമയം മുതൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ വി.കോട്ടയം മുതൽ മുറിഞ്ഞകൽ ഭാഗത്തും അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി മുതൽ രാധപ്പടി വരെയും റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല.
നിരവധി യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി. രാത്രി വൈകിയും ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഉരുൾപൊട്ടി വെള്ളം കയറിയ ഭാഗങ്ങളിൽ അടൂർ പ്രകാശ് എം.എൽ.എ, ഡെപ്യൂട്ടി കലക്ടർ, കോന്നി തഹസിൽദാർ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.