തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങളിൽ ഒതുങ്ങി പിതൃപുണ്യം തേടി ലക്ഷങ്ങൾ വീടുകളിൽ വാവുബലി നടത്തി. പുണ്യതീര്ഥങ്ങളില് ഒത്തുകൂടുന്നതിന് നിയന്ത്രണമുണ്ടായതിനാല്‍ വീടുകളിലും സമീപത്തെ ജലാശയങ്ങളിലും ബലിയിട്ട് വിശ്വാസികള്‍ നിര്‍വൃതി തേടി.
ഞായറാഴ്ച രാവിലെ ഏഴിന് ശേഷമാണ് വാവ് തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതർപ്പണമുണ്ടായിരുന്നില്ല. എന്നാൽ ബലി തർപ്പണത്തിന് ശേഷമുള്ള വഴിപാടുകൾക്ക് ക്ഷേത്രങ്ങളിൽ അവസരമുണ്ടായിരുന്നു.
ആയിരക്കണക്കിന് ഭക്തരെത്തുന്ന ആലുവ മണപ്പുറത്ത് ഇത്തവണ ബലിതര്‍പ്പണത്തിനുള്ള അനുമതിയുണ്ടായിരുന്നില്ല. പക്ഷേ ക്ഷേത്രത്തില്‍ ദര്‍ശനത്തിനും മറ്റ് പൂജകള്‍ നടത്താനുമുള്ള ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ആളുകള്‍ക്ക് ക്ഷേത്രത്തിലേക്കും പ്രവേശനം ഉണ്ടായിരുന്നില്ല. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് ബലിതർപ്പണത്തിനെത്തിയിരുന്ന പ്രധാന ക്ഷേത്രമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിലും ബലിതര്‍പ്പണത്തിനുള്ള ക്രമീകരണം ഒരുക്കിയില്ല.
വര്‍ക്കല പാപനാശം, അരുവിക്കര മഠം, കന്യാകുമാരി തുടങ്ങി പ്രധാന തീര്ഥഘട്ടങ്ങളിലെല്ലാം ബലിതർപ്പണത്തിന് വിലക്കുണ്ടായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് തിരുനാവായ നാവാമുകന്ദ ക്ഷേത്രത്തിലും ബലിതര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കി. നിയന്ത്രണങ്ങളെ തുടർന്ന് ചിലയിടങ്ങളിൽ ക്ഷേത്ര പൂജാരിമാർ വീടുകളിലെത്തി ബലിതർപ്പണത്തിന് കാർമികത്വം വഹിച്ചു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചിലയിടങ്ങളിൽ കുറച്ചുപേർ ഒന്നിച്ചുചേർന്നും ബലിതർപ്പണം നടത്തി. വീടുകളിൽ തർപ്പണം നിർവഹിക്കുന്നവർക്ക് ഓണ്‍ലൈനിലൂടെ വിവിധ സംഘടനകളും റസിഡൻറ്സ് അസോസിയേഷനുകളും കര്‍മങ്ങള്‍ കൈമാറിയിരുന്നു. കരമനയിലും മറ്റിടങ്ങളില്‍ നദിക്കരയിലും ഒറ്റപ്പെട്ട കര്‍മങ്ങള്‍ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.