തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയരൂപത്തിൽ അടിമപ്പണി (ബോണ്ടഡ് ലേബർ സംവിധാനം) നിലനിൽക്കുന്നുണ്ടോ എന്ന് കെണ്ടത്താൻ തൊഴിൽവകുപ്പ് സർവേ നടത്തുന്നു. കേരളത്തി ൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കൂടി സാന്നിധ്യം ശക്തമായ സാഹചര്യത്തിൽ അനാരോഗ്യ കരമായ തൊഴിൽ സാഹചര്യമുണ്ടോ എന്നത് കൂടി അറിയുന്നതിനാണ് പരിശോധന. തൊഴിൽവകുപ ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറിനോടാണ് (കിലെ) പഠനം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാതിപരമോ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളുടെ പേരിൽ വിട്ടുപോകാനാവാത്ത വണ്ണം നിർബന്ധിതമായി തൊഴിലെടുേക്കണ്ടി വരുന്ന സാഹചര്യത്തെയാണ് ‘ബോണ്ടഡ് ലേബർ’ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. 1976ല്‍ ബോണ്ടഡ് ലേബര്‍ സിസ്റ്റം അബോലിഷിങ് ആക്ട് പ്രകാരം രാജ്യത്ത് അടിമവേലയും നിർബന്ധിതജോലിയും നിരോധിച്ചിരുന്നു. എന്നാൽ പലയിടങ്ങളിലും പുതിയ രീതിയിൽ അടിമവേലക്ക് സമാനമായ തൊഴിൽ സാഹചര്യങ്ങൾ നിലനിൽക്കുെന്നന്ന് ആക്ഷേപങ്ങളുണ്ട്. ഇക്കാര്യത്തിൽ നിജസ്ഥിതി മനസ്സിലാക്കുന്നതിനാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്. സർവേയുടെ സ്വഭാവം എങ്ങനെയാകുമെന്ന് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും എൻ.ജി.ഒകളുടെ സഹായത്തോടെ പഠനം നടത്തുമെന്നാണ് ഉത്തരവിൽ പറയുന്നത്. മുമ്പ് കാലത്തെപ്പോലെ അടിമവേല നിലനിൽക്കുന്നില്ലെന്നാണ് വിലയിരുത്തൽ.
കേന്ദ്രസഹായത്തോടെ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, തൃശൂർ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലാണ് പ്രധാനമായും സർവേ നടക്കുന്നത്. പ്ലാേൻറഷന്‍, നിര്‍മാണ മേഖല, വീട്ടുജോലി, ഇതര സംസ്ഥാനക്കാരുടെ തൊഴിലിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം. ഒാരോ ജില്ലക്കും ഇതിനായി 4.5 ലക്ഷം രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
സർവേയുടെ സ്വഭാവം നിശ്ചയിക്കുന്നതിന് കിലെയുടെ കോർ കമ്മിറ്റി കഴിഞ്ഞദിവസം ചേർന്നിരുന്നു. വിവരസമാഹരണത്തിന് ചോദ്യാവലി നിശ്ചയിച്ചിട്ടുണ്ട്. കൂലി, ലഭിക്കുന്ന രീതി, തൊഴിൽലഭിച്ച വഴി തുടങ്ങി വിശദമായ വിവരങ്ങളാണ് ആരായുക. എൻ.ജി.ഒകളുടെ യോഗം വിളിച്ചുചേർക്കാനും തീരുമാനമുണ്ട്. കേരളത്തിൽ ഇതുവരെ രണ്ട് ബോണ്ടഡ് ലേബർ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല എന്നത് അടിമപ്പണി ഇല്ല എന്നതിന് തെളിവല്ലെന്നും ഇക്കാര്യത്തിൽ പരിശോധന നടത്തണമെന്നും ദേശീയ മനുഷ്യാവകാശ കമീഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.