പട്ടിക്കാട്: മണ്ണുത്തി-വടക്കുഞ്ചേരി ദേശീയപാതയിൽ ശനിയാഴ്ച അപകട പരമ്പര. കല്ലിടുക്ക്, കുതിരാൻ, വഴുക്കംപാറ എന്നിവിടങ്ങളിൽ ഉണ്ടായ മൂന്ന് അപകടങ്ങളിൽ രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പട്ടിക്കാടിനടുത്ത് കല്ലിടുക്കിൽ വെച്ച് തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ഒലവക്കോട് പീലിക്കാട് എ.എം.കെ. വീട്ടിൽ അബ്ദുൽ മജീദിെൻറ മകൻ മുഹമ്മദുകുട്ടി (20), ഒറ്റപ്പാലം പടിച്ചിത്തുപറമ്പിൽ ചെന്താമരാക്ഷെൻറ മകൻ സചിൻ കൃഷ്ണ (20) എന്നിവരാണ് മരിച്ചത്. വൈകീട്ട് 4.30 ഒാടെയായിരുന്നു അപകടം.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് മറ്റൊരു അപകടം നടന്നത്. കുതിരാനിൽ അമിതവേഗത്തിൽ തൃശൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്, മറികടക്കുന്നതിനിടെ ആദ്യം കാറിലും തുടർന്ന് ബൈക്കിലും തട്ടിയത്. ഇതോടെ ബൈക്കിൽ യാത്രചെയ്യുകയായിരുന്ന യുവതിയും യുവാവും കണ്ടെയ്നർ ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു. ഗുരുതര പരിക്കേറ്റ ഇരുവരെയും ഹൈവേ പൊലീസിെൻറ നേതൃത്വത്തിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചു. കണ്ണൂർ സംഗീത് ഭവനിൽ സംഗീത് തൈക്കൻ (28), നിലമ്പൂർ പടിച്ചിറവീട്ടിൽ ഹരിദാസിെൻറ മകൾ രഞ്ജിനി ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കോയമ്പത്തൂർ ഭാരതിയാർ യൂനിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർഥികളാണ്.അഞ്ചുമണിയോടെ വഴുക്കുംപാറയിൽ നിർത്തിയിട്ട ജീപ്പിൽ അമിതവേഗത്തിൽ വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചു. ജീപ്പിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.