കുറുപ്പന്തറ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ; ഒന്നാം പ്രതിക്കായി പൊലീസ് ചെന്നൈയിലേക്ക്

കടുത്തുരുത്തി (കോട്ടയം): സ്വകാര്യ പണമിടപാടുകാരൻ കുറുപ്പന്തറ ചിറയിൽ സ്റ്റീഫൻ പത്രോസ് (61) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശികളായ ആദർശ് (21), അരുൺ (19) എന്നിവരാണ് കടുത്തുരുത്തി പൊലീസിെൻറ പിടിയിലായത്. ഇവർ സഹായികളാണെന്നും ഒന്നാം പ്രതി കുറുപ്പന്തറ കുളങ്ങര ജോബിനായി (21) അന്വേഷണസംഘം ചെന്നൈയിലെത്തുമെന്നും പൊലീസ് പറഞ്ഞു.

മൂന്നിനാണ് സ്റ്റീഫൻ വീട്ടിൽ വെട്ടേറ്റ് മരിച്ചത്. നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാളെ തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. ഇതിൽ കസ്റ്റഡിയിലെടുത്ത രണ്ടുപേരാണ് കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് തെളിവ് ലഭിച്ചത്. ഇവർ നാലുലക്ഷം രൂപ മുഖ്യപ്രതിയിൽനിന്ന് വാങ്ങിയതായി പൊലീസ് പറയുന്നു. ഇതിനിെട പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരിപ്പും ഷർട്ടും കോതനല്ലൂർ ഭാഗത്തുനിന്ന് കണ്ടെടുത്തു.

ഫോറൻസിക് വിദഗ്ധരുടെ പരിശോധനയിൽ ചെരിപ്പിലെ രക്തക്കറയുമായി സ്റ്റീഫനുമായി പണമിടപാട് നടത്തിയിരുന്ന കുറുപ്പന്തറയിലെ വ്യാപാരിയുടെ മകെൻറ രക്തത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുക്കാൻ പൊലീസെത്തിയപ്പോൾ ഇയാൾ നാടുവിട്ടിരുന്നു. തുടർന്ന് ഫോൺ വിവരം പരിശോധിച്ച് ഇയാൾ ചെന്നൈയിലുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചു. തുടർന്നാണ് അന്വേഷണസംഘം ചെന്നൈയിലേക്ക് തിരിച്ചത്.

Tags:    
News Summary - kuruppanthara murder- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.