മലപ്പുറം: പ്രമുഖ വ്യവസായിയും ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ് ചെയർമാനുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവ് ഉൾപ്പെടെ ഏഴുപേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെത്തിയ മൂന്ന് വാഹനങ്ങളും രണ്ട് തോക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബി.െജ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയും മംഗളൂരു സ്വദേശിയുമായ അസ്ലം ഗുരുക്കൾ, ഇയാളുടെ ഗൺമാനും കർണാടകയിലെ പൊലീസ് ഉദ്യോഗസ്ഥനുമായ കേശവമൂർത്തി, മംഗളൂരു സ്വദേശികളായ രമേശ്, സുനിൽകുമാർ, കാസർകോട് സ്വദേശികളായ റിയാസ്, അർഷാദ്, ഉസ്മാൻ എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ് ഡോ. റബീഉല്ലയുടെ ഭാര്യയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ബിസിനസ് കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നും ഡോ. റബീഉല്ലയെ തട്ടിെക്കാണ്ടുപോയി വിലപേശുകയാണ് പ്രതികളുടെ ലക്ഷ്യമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ ഒന്ന് കർണാടക മെംബർ ഒാഫ് െലജിസ്ലേറ്റിവ് കൗൺസിൽ എന്ന സ്റ്റിക്കർ ഒട്ടിച്ചതായിരുന്നു. സംഭവം നടന്നയുടൻ പ്രതികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് മൂന്നുപേർ രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ടിരുന്നു. ഇവരെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ മലപ്പുറം കോഡൂരിലെ വീട്ടിലേക്കാണ് മൂന്ന് വാഹനങ്ങളിലെത്തിയ സംഘത്തിലുള്ളവർ കടക്കാൻ ശ്രമിച്ചത്. കർണാടക രജിസ്ട്രേഷനുള്ള മൂന്ന് വാഹനങ്ങളിൽ എത്തിയവർ അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കാവൽക്കാരൻ അനുമതി നിഷേധിച്ചതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഇൗ സമയം പരിസരത്ത് തടിച്ചുകൂടിയ നാട്ടുകാർ ഇവരെ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. സംഘം വന്ന വാഹനങ്ങളിലൊന്നിെൻറ ചില്ല് നാട്ടുകാർ തകർക്കുകയും ചെയ്തു. ബി.െജ.പി ന്യൂനപക്ഷ മോർച്ച ദേശീയ നേതാവ് അസ്ലം ഗുരുക്കളുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡിയിലെടുത്ത രണ്ട് തോക്കുകളിൽ ഒന്ന് അസ്ലം ഗുരുക്കളുടെ ഗൺമാേൻറതാണ്.
റബീഉല്ലയെ കാണാനില്ലെന്നും ബന്ധുക്കളാണ് ഇതിന് പിറകിലെന്നുമുള്ള രീതിയിൽ ചില ഒാൺലൈൻ മാധ്യമങ്ങളിൽ അടുത്ത ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ചികിത്സയിലായിരുന്ന താന്‍ ഡോക്ടർമാരുടെ നിർദേശാനുസരണം ഫോൺ ഉപയോഗം കുറക്കുകയും സാമൂഹിക മാധ്യമങ്ങളിൽനിന്ന് വിട്ടുനില്‍ക്കുകയുമായിരുന്നുവെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത്. ഇതിന് പിറകെയാണ് പുതിയ സംഭവവികാസങ്ങൾ. ജില്ല പൊലീസ് സൂപ്രണ്ട് ദേബേഷ് കുമാറിെൻറ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, സി.െഎ എ. പ്രേംജിത്ത് എന്നിവരുെട നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.