തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 31വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെ ന്ന് വൈദ്യുതി ബോർഡ് ഉന്നതതലയോഗം തീരുമാനിച്ചു. ആഗസ്റ്റ് ഒന്നിന് സ്ഥിതി വീണ്ടും വ ിലയിരുത്തി ആവശ്യമെങ്കിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തും. 18 മുതൽ ഒരാഴ്ചത്തേക്ക് സം സ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിലാണ് തൽക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് തീരുമാനിച്ചത്. കാലാവസ്ഥാ പ്രവചനം തെറ്റുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താൽ മുൻകൂട്ടി പ്രഖ്യാപിച്ചശേഷം വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്ന് വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.
ജലവൈദ്യുതിയുടെ ഉൽപാദനം 60 ലക്ഷം മുതൽ 1.2 കോടി യൂനിറ്റ് വരെ കുറച്ചാൽ അടുത്ത 31വരെ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഡാമുകളിൽ ഇപ്പോൾ 50.72 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദത്തിനുള്ള വെള്ളമുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തെ ശരാശരി നീരൊഴുക്ക് 1.36 കോടി യൂനിറ്റിേൻറതായിരുന്നു. ജലവൈദ്യുതിയുടെ ഉൽപാദനം ഈ കാലയളവിൽ 58 ലക്ഷം മുതൽ 1.07 ലക്ഷം വരെയായിരുന്നു. പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 6.91 കോടി യൂനിറ്റായി കുറഞ്ഞു.
കേന്ദ്രവിഹിതമായി 1600 മെഗാവാട്ടിന് അർഹതയുണ്ടെങ്കിലും ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണിയും തകരാറും മൂലം 400-450 മെഗാവാട്ടിെൻറ കുറവുണ്ട്. ദീർഘകാല കരാർ അനുസരിച്ച് 1110 മെഗാവാട്ട് ലഭിക്കണം. ഇതിൽ 150-240 മെഗാവാട്ടിെൻറ കുറവാണ് ഉണ്ടായിരിക്കുന്നത്. ആകെ 2710 മെഗാവാട്ട് പുറത്തുനിന്ന് ലഭിക്കണമെങ്കിലും 550-690 മെഗാവാട്ടിെൻറ കുറവാണ് ദിവസവും അനുഭവപ്പെടുന്നത്. പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങിയാണ് ഈ കുറവ് നികത്തുന്നത്. പവർ എക്സ്ചേഞ്ചിൽനിന്ന് വേണ്ടത്ര വൈദ്യുതി ലഭിക്കാതിരിക്കുകയോ അമിതവില ഈടാക്കുകയോ ചെയ്താൽ പ്രതിസന്ധി ഉടലെടുക്കുമെന്നും ചെയർമാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.