കാഞ്ഞങ്ങാട്: കിച്ചുവിെൻറ (കൃപേഷ്) ഏറ്റവും വലിയ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ളെ ാരു വീട്. മാതാപിതാക്കളും സഹോദരിമാരും അടങ്ങിയ കുടുംബത്തിെനാപ്പം ചോർന്നൊലിക് കുന്ന ഒറ്റമുറി കൂരയിൽനിന്ന് മോചനം അവെൻറ ആഗ്രഹമായിരുന്നു. ആ സ്വപ്നമാണ് ദുഃഖവ െള്ളിയാഴ്ച അച്ഛൻ കൃഷ്ണനും അമ്മ ബാലാമണിയും സഹോദരിമാരായ കൃപയും കൃഷ്ണപ്രിയയും പുതിയ വീടിെൻറ പടികടന്ന് അകത്ത് കയറിയതോടെ സഫലമായത്.
ആർഭാടങ്ങളില്ലാതെ, ആഘോഷങ്ങളില്ലാതെ അവനെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഒാർമകൾ അലയടിച്ച അന്തരീക്ഷത്തിലാണ് ‘കിച്ചൂസി’ൽ പാലുകാച്ചൽ ചടങ്ങ് നടന്നത്. കൃഷ്ണെൻറ സഹോദരി കാർത്യായനിയാണ് പാലുകാച്ചിയത്. പുലർച്ച ഗണപതി ഹോമവും നടന്നു. പാലുകാച്ചലിനും ഗൃഹപ്രവേശത്തിനും സാക്ഷികളാകാൻ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും കല്യോെട്ട പുതിയ വീട്ടിൽ എത്തിയിരുന്നു. ആരും ക്ഷണിക്കാതെ കേട്ടറിഞ്ഞായിരുന്നു ഇവരൊക്കെയും അവിടെയെത്തിയത്. ശരത്ലാലിെൻറ അച്ഛൻ സത്യനാരായണനും അമ്മ ലതയും സഹോദരി അമൃതയും ചടങ്ങിന് സാക്ഷിയാവാൻ എത്തിയിരുന്നു.
മാർച്ച് മൂന്നിനായിരുന്നു വീടിന് കുറ്റിയടിച്ചത്. വീടുപണി തുടങ്ങി അതിവേഗത്തിൽ തന്നെ പൂർത്തിയാക്കി. 44ാമത്തെ ദിവസം ഗൃഹപ്രവേശവും. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും സുഹൃത്ത് ശരത്ലാലും കൊല്ലപ്പെട്ടതിെൻറ 51ാം ദിവസമായിരുന്നു ഗൃഹപ്രവേശം. ഇരുവരും ഫെബ്രുവരി 17ന് രാത്രിയായിരുന്നു കൊല്ലപ്പെട്ടത്. പിറ്റേ ദിവസം കല്യോെട്ടത്തിയ യൂത്ത് േകാൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഹൈബി ഇൗഡൻ എം.എൽ.എ കൃപേഷിെൻറ കുടിൽ കണ്ട് തീരുമാനിച്ചതായിരുന്നു പുതിയ വീട് നിർമിച്ചു നൽകണമെന്നത്. അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘തണൽ’ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമാണം തുടങ്ങിയത്.
മൂന്ന് കിടപ്പുമുറികളും (രണ്ടെണ്ണം ബാത്ത് അറ്റാച്ച്ഡ്) ഹാളും അടുക്കളയും ഉൾപ്പെടെ 1100 സ്ക്വയർ ഫീറ്റിലാണ് വീട് നിർമിച്ചത്. 20 ലക്ഷം രൂപയാണ് ചെലവ്. ഹൈബി ഇൗഡൻ എം.എൽ.എയുടെ മേൽനോട്ടത്തിലായിരുന്നു വീട് നിർമാണം. ഹൈബി ഇൗഡെൻറ ജന്മദിനം കൂടിയായിരുന്നു വെള്ളിയാഴ്ച. അദ്ദേഹവും ഭാര്യയും മകളും ഗൃഹപ്രവേശ ചടങ്ങിന് എത്തിയിരുന്നു. ശരത്ലാലിെൻറ വീട്ടിൽപോയി അച്ഛനെയും അമ്മയെയും സഹോദരിയെയും കണ്ടശേഷമാണ് കൃപേഷിെൻറ വീട്ടിലെത്തിയത്. യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, കോൺഗ്രസ് നേതാക്കളായ കെ.പി. കുഞ്ഞിക്കണ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, വി.ഡി. സതീശൻ, റിജിൽ മാക്കുറ്റി, ബാലകൃഷ്ണൻ പെരിയ, തൃശൂർ ഡി.സി.സി സെക്രട്ടറി അയ്യൂബ് ഖാൻ തുടങ്ങിയ നേതാക്കളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.