സി.പി മുസാഫർ അഹമ്മദ്, പി.എം നിയാസ്
കോഴിക്കോട്: കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മേയർ സ്ഥാനാർഥികൾക്ക് തോൽവി. എൽ.ഡി.എഫ് കോർപറേഷൻ ഭരണം നിലനിർത്തുമ്പോഴാണ് നിലവിലെ ഡെപ്യൂട്ടി മേയറും തെരഞ്ഞെടുപ്പിലെ മേയർ സ്ഥാനാർഥിയുമായി ഉയർത്തികാട്ടിയ മുതിർന്ന നേതാവ് മുസഫർ അഹമ്മദ് മീഞ്ചന്ത വാർഡിൽ തോറ്റത്. കോൺഗ്രസിലെ എസ്.കെ അബൂബക്കറിനെതിരെ തോൽവി വഴങ്ങിയത്.
കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായി പി.എം നിയാസ് പാറോപ്പടി ഡിവിഷനിൽ ബി.ജെ.പിയുടെ ഹരീഷ് പൊറ്റങ്ങാടിക്കെതിരെയാണ് തോൽവി വഴങ്ങിയത്. നിയാസ് രണ്ടാം സ്ഥാനത്തായി. യു.ഡി.എഫ് മേയർ സ്ഥാനാർഥിയായി ഉയർത്തികാട്ടിയ ചലച്ചിത്ര സംവിധായകൻ വി.എം വിനു മത്സരിക്കാൻ അയോഗ്യനായതോടെയാണ് പി.എം നിയാസ് മേയർ സ്ഥാനാർഥിയായത്.
ഹരീഷ് പൊറ്റങ്ങാടിക്ക് 1548 വോട്ടും, നിയാസിന് 1288 വോട്ടും ലഭിച്ചു. എൽ.ഡി.എഫിലെ കേരള കോൺഗ്രസിലെ സിറിയക് മാത്യൂ മൂന്നാമതായി.
സി.പി മുസാഫർ അഹമ്മദിനെതിരെ കോൺഗ്രസിലെ എസ്.കെ അബൂബക്കർ 270 വോട്ടിന്റെ വിജയം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.