കൊട്ടിയം(കൊല്ലം): ഉത്സവ കെട്ടുകാഴ്ച കണ്ടുനിന്ന യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കൂട് ടിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൈലാപ്പൂര് മെഡിസിറ്റി ആശുപത്രിക്ക് പിറകിൽ നാസിലാ മൻസിലിൽ നവാസിെൻറയും സജീനയുടെയും മകൻ നൗഫൽ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൈലാപ്പൂര് മേലേവിളയിൽ വീട്ടിൽ മിഥിലാജിെൻറ മകൻ ഫവാസ്(18) ആണ് കുത്തേറ്റ് ചികിത്സയിലുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ നടക്കവെ ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
കെട്ടുകാഴ്ചകൾ ദേശീയപാതയോരത്ത് കൊട്ടിയം ജങ്ഷെൻറ പടിഞ്ഞാറ് ഭാഗത്തുള്ള ലോഡ്ജിനു സമീപത്തെത്തിയപ്പോഴാണ് നൗഫലിനെയും ഫവാസിനെയും സൗഹൃദം നടിച്ച് റോഡിനടുത്തുള്ള ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കുത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തട്ടാമല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.