പരവൂർ: പതിനാലുകാരനായ മകനെ കൊന്നശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മാതാവ് കോടതിയിൽ കുറ്റസമ്മതം നടത്തി. നെടുമ്പന കുരീപ്പള്ളിയിൽ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ് ജയമോളെ വെള്ളിയാഴ്ച പരവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുറ്റംസമ്മതിച്ചത്.ഉച്ചക്ക് ഒന്നോടെയാണ് ജയമോളെ വൻ പൊലീസ് അകമ്പടിയോടെ കോടതിയിലെത്തിച്ചത്. അറസ്റ്റിലായ സമയംമുതൽ പൊലീസിനോട് പറയുന്ന കാര്യങ്ങൾ തന്നെയാണ് അവർ കോടതിയിലും ആവർത്തിച്ചത്.
കൃത്യംചെയ്തത് ഒറ്റക്കുതന്നെയാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും ഇതേ മറുപടിതന്നെ നൽകി. കോടതിയിൽ ജയമോൾ രണ്ടുതവണ കുഴഞ്ഞുവീണു. ആദ്യം മജിസ്േട്രറ്റിന് മുന്നിലെത്തിയപ്പോഴേക്കും പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പ്രഥമശുശ്രൂഷ നൽകി അൽപസമയം വിശ്രമം അനുവദിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സതേടണോ എന്ന് മജിസ്േട്രറ്റ് ചോദിച്ചെങ്കിവും വേണ്ടെന്നായിരുന്നു ജയയുടെ മറുപടി. തളർച്ച മാറിയ ശേഷമാണ് മജിസ്േട്രറ്റ് നടപടികൾ ആരംഭിച്ചത്.
മറ്റെന്തെങ്കിലും പറയാനുണ്ടോ എന്നും പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്നും മജിസ്േട്രറ്റ് ചോദിച്ചപ്പോഴാണ് പൊലീസ് മർദിച്ചതായി മൊഴിനൽകിയത്. ചൂരൽകൊണ്ട് കാൽവെള്ളയിൽ ഏഴുതവണ അടിച്ചതായി മജിസ്േട്രറ്റിനോട് പറഞ്ഞു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ എഴുതിനൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും പരാതിയില്ലെന്ന് ജയമോൾ അറിയിച്ചു. തുടർന്ന് ഇവർ വീണ്ടും കോടതിയിൽ കുഴഞ്ഞുവീണു. ഇതോടെ ജയമോൾക്ക് വീണ്ടും വിശ്രമം അനുവദിച്ചു. ഇതിനുശേഷം കോടതി പൊലീസിനെ ശാസിക്കുകയും ഹാളിൽനിന്ന് പുറത്തിറക്കുകയും ചെയ്തു. പിന്നീട് കോടതിനടപടികൾ നിർത്തിെവച്ചശേഷം മൂന്നുമണിക്ക് വീണ്ടും ചേരാനായി പിരിഞ്ഞു.
വീണ്ടും ചേർന്ന കോടതി മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചെങ്കിലും കൂടുതലൊന്നും പറയാൻ ജയമോൾ തയാറായില്ല. ഇതേത്തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്േട്രറ്റ് രഞ്ജിത്ത് രാജ് ഉത്തരവിട്ടു. പ്രതിയെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. മകനെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ച മാതാവിനെ കാണാൻ വൻജനാവലി കോടതിപരിസരത്ത് തടിച്ചുകൂടിയിരുന്നു. സ്ത്രീകൾ ജയമോൾക്കുനേരെ രോഷം പ്രകടിപ്പിച്ചു.
ജിത്തുവിെൻറ കൊലപാതകം: ജയമോളുടെ വാദങ്ങൾ തള്ളി ഭർതൃവീട്ടുകാർ
കൊട്ടിയം: ജിത്തുേജാബിെന കൊല്ലാനുള്ള കാരണമായി മാതാവ് ജയമോൾ പറയുന്ന വാദങ്ങൾ തള്ളി ഭർത്താവിെൻറ വീട്ടുകാർ. വസ്തുസംബന്ധമായ കാര്യം ചെറുമകനുമായി സംസാരിച്ചിട്ടില്ലെന്ന് ജിത്തുജോബിെൻറ മുത്തച്ഛൻ ജോണിക്കുട്ടിയും ഭാര്യ അമ്മിണിയും പറഞ്ഞു. എല്ലാദിവസവും ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ ജിത്തു തങ്ങളെ കണ്ടിട്ടാണ് വീട്ടിലേക്ക് പോകാറ്. സംഭവദിവസവും വന്നു. സ്വത്തിനെക്കുറിച്ചുള്ള ഒരുകാര്യവും സംസാരിച്ചിരുന്നില്ല. തങ്ങളുടെ മകൾ തിരുവനന്തപുരത്ത് താമസിക്കുന്ന സുനിതയുടെ മക്കളെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്നശേഷം തനിക്ക് മുത്തവും തന്നാണ് ജിത്തു വീട്ടിലേക്ക് പോയതെന്ന് അമ്മിണി പറയുന്നു.
തങ്ങൾക്കുള്ള ഒരേക്കർ നാൽപത് സെൻറ് സ്ഥലത്തിൽ വടക്കുഭാഗത്തുള്ള 70 സെൻറ് സ്ഥലം ജിത്തുവിെൻറ പിതാവ് ജോബിെൻറ പേരിൽ വിൽപത്രം എഴുതിെവച്ചിരിക്കുകയാണ്. ബാക്കിസ്ഥലം മകൾ സുനിതക്കും എഴുതിെവച്ചിട്ടുണ്ട്. ഇതുകൂടാതെ കുരിപ്പള്ളിയിൽ കടകൾ അടക്കം രണ്ട് സെൻറ് സ്ഥലവുമുണ്ട്. ഇത് ആർക്കും എഴുതിക്കൊടുത്തിട്ടില്ല. തങ്ങളുടെ ചികിത്സെചലവുകൾക്കും മറ്റുമായാണത്.
ജയമോൾ ആദ്യംമുതൽ തന്നെ ഭർതൃവീട്ടുകാരുമായി സ്വരചേർച്ചയിലല്ലായിരുന്നു. സംഭവദിവസം രാവിലെ ജിത്തുവും മാതാവുംകൂടി വിവാഹചടങ്ങിൽ പങ്കെടുത്തശേഷം സന്തോഷത്തോടെ തിരികെപോകുന്നത് തങ്ങൾ കണ്ടിരുന്നു. ജയമോൾ ഒറ്റക്ക് ഇത് ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ല. 15ന് രാത്രിയിലാണ് ജിത്തുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. അപ്പോൾ തന്നെ അവിടെ പോയിരുന്നു. പിറ്റേദിവസം ജയമോൾ കുടുംബവീടിനടുത്തെ കിണറിന് സമീപം വരെ വന്നിരുന്നു. ഇതിന് ഏറെ അകലെയല്ലാതെയാണ് മൃതദേഹം കാണപ്പെട്ടത്. സ്വത്ത് കാര്യം സംസാരിച്ചതിലെ പ്രകോപനമാണ് കൊലക്ക് കാരണമെന്നാണ് ജയമോൾ പൊലീസിനോട് പറഞ്ഞത്.
ജിത്തുവിനെ ബുധനാഴ്ച വൈകീട്ടാണ് കുടുംബവീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മാതാവ് ജയമോളെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിെച്ചന്നാണ് ജയമോൾ പൊലീസിനോട് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.