കോട്ടയം: പട്ടാപ്പകല്‍ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡോക്ടറുടെ കാര്‍ മോഷ്ടിച്ച യുവതിയെ അടക്കം നാലുപേരെ 24 മണ ിക്കൂറിനകം അറസ്റ്റ് ചെയ്തു. കോട്ടയം മാങ്ങാനം മനയ്ക്കല്‍ ആഷിഖ് ആൻറണി (തങ്കു -32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരിമേടം പ്രവീണ്‍ പുരുഷോത്തമന്‍ (32), മാങ്ങാനം നിലപ്പുറത്ത് സുമേഷ് രവീന്ദ്രന്‍ (28) എന്നിവരാണ് മൂന്നാറില്‍ പിടിയിലായത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തിരുനക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വാഗണ്‍ ആര്‍ കാറാണ് മോഷ്ടിച്ചത്. ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ കിടന്ന കാര്‍ സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് കവരുകയായിരുന്നു. ഡോക്ടറുടെ മകളെ ട്യൂഷനു വിടണമെന്ന് ആവശ്യപ്പെട്ടാണ് സെക്യൂരിറ്റിയുടെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങിയത്.
കാറുമായി പ്രതികൾ ഇടുക്കിയിലേക്കാണു പോയതെന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിൽ ചൊവ്വാഴ്ച ഉച്ചയോടെ സംഘത്തെ പൊലീസ് പിടികൂടി. ആഷിഖ് ആൻറണിക്കെതിരെ കൂടുതല്‍ കേസുകളുള്ളതായി സൂചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിച്ചു വരുകയാണെന്നും വെസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ. അരുണ്‍ പറഞ്ഞു.
അറസ്റ്റിലായ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മൂന്നാറിലെ ആശുപത്രിയില്‍ പരിശോധനയും ചികിത്സയും ഉറപ്പാക്കി. വൈകീട്ടോടെ പ്രതികളെ കോട്ടയത്തെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.