കൊച്ചി: ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയ പരാതിക്കാരുടെ പ്രശ്നങ്ങൾ കേട്ട് പരിഹരിക്കാൻ സഫലം താലൂക്കുതല പരാതി പരിഹാര അദാലത് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പുനരാരംഭിച്ചു. വ്യാഴാഴ്ച കോതമംഗലം താലൂക്കിലെ പരാതികൾ കലക്ടർ എസ്. സുഹാസ് വിഡിയോ കോൺഫറൻസിങ്ങിലൂടെ പരിഗണിച്ചു. ഇൻറർനെറ്റ് ലഭിക്കാത്തിടങ്ങളിൽ ഫോണിൽ വിളിച്ചും പരാതി കേട്ടു.
കോതമംഗലം താലൂക്കിലെ 11 അക്ഷയ കേന്ദ്രങ്ങളിലെത്തിയ പരാതിക്കാര്‍ കലക്ടറേറ്റിൽ കലക്ടര്‍ക്കുമുന്നില്‍ പരാതികള്‍ അറിയിച്ചു. ഉടനടി പരിഹരിക്കാവുന്നവയിൽ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി. അന്വേഷണം ആവശ്യമായവ വകുപ്പുകള്‍ക്ക് കൈമാറി.
റോഡിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റിത്തരണമെന്ന ആവശ്യവുമായി പിണ്ടിമന അക്ഷയകേന്ദ്രത്തിൽനിന്ന് കുര്യൻ കുരുവിളയാണ് വിഡിയോ കോൺഫറൻസിൽ ആദ്യമെത്തിയത്. ലൈഫ് മിഷനിൽ അംഗമാക്കണമെന്ന ആവശ്യവുമായി നിരവധി പേരെത്തി. പട്ടയ അപേക്ഷകളും റേഷൻ കാർഡ് ബി.പി.എൽ ആക്കണമെന്ന അപേക്ഷകളും പരിഗണിച്ചു. ആകെ 26 പരാതി പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.