കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ ദുരൂഹ മരണ പരമ്പരയിൽ ആദ്യ ഇരയായ അന്നമ്മ ടീച്ചർ മരിക്കുേമ്പാൾ പാലാ സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിപ്പിക്കുകയായിരുന്നെന്ന ജോളിയുടെ അവകാശവാദം പൊള്ളയാണെന്ന് അന്വേഷണസംഘം കണ്ടെത്തി. രണ്ടാമതായി കൊല്ലപ്പെട്ട ടോം തോമസിെൻറ പാലാ െഎെങ്കാമ്പിലുള്ള അടുത്ത ബന്ധുവിെൻറ വീട്ടിലാണ് ജോളി ഇക്കാലത്ത് താമസിച്ചിരുന്നത്. സെൻറ് തോമസ് സ്കൂളിൽ പഠിപ്പിച്ചിട്ടില്ലെന്നിരിക്കെ, ഒരു വർഷത്തോളം പാലായിൽ ജോളി എന്തെടുക്കുകയായിരുന്നു എന്ന കാര്യത്തിൽ അന്വേഷണം ഉൗർജിതമാക്കി.
2002 ആഗസ്റ്റ് 22നാണ് അന്നമ്മ ടീച്ചർ കുഴഞ്ഞുവീണ് മരിക്കുന്നത്. പാലായിൽനിന്ന് അവധിക്ക് ജോളി നാട്ടിലെത്തിയപ്പോഴായിരുന്നു ടീച്ചറുടെ മരണം. മരിക്കുന്നതിന് ഏതാണ്ട് മൂന്നാഴ്ച മുമ്പും ടീച്ചർ കുഴഞ്ഞുവീണിരുന്നു. അന്നും ജോളി വീട്ടിലുണ്ടായിരുന്നു. കോഴിക്കോെട്ട പ്രമുഖ സ്വകാര്യ ആശുപത്രിയിൽ അഞ്ചുദിവസത്തെ ചികിത്സക്കുശേഷമാണ് ടീച്ചർ വീട്ടിലേക്ക് മടങ്ങിയത്.
അന്ന് സ്കാനിങ് അടക്കം എല്ലാവിധ പരിശോധനകളും നടത്തിയെങ്കിലും രോഗമെന്തെന്ന് വ്യക്തമായി നിർണയിക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. പ്രത്യേക രോഗമൊന്നും കാണുന്നില്ലെന്നും ‘നിങ്ങൾ പൂർണ ആരോഗ്യവതിയാണ്’ എന്നും പറഞ്ഞാണ് േഡാക്ടർമാർ ടീച്ചറെ ഡിസ്ചാർജ് ചെയ്തത്.
അതിനുശേഷം 2011 ആഗസ്റ്റ് 22ന് രാവിലെ പത്തുമണിയോടെയാണ് ആട്ടിൻ സൂപ്പ് കഴിച്ച ടീച്ചർ കുഴഞ്ഞുവീണ് മരിക്കുന്നത്. ‘അന്നു വന്നപോലെ എനിക്ക് അനുഭവപ്പെടുന്നു’ എന്ന് പറഞ്ഞാണ് ടീച്ചർ അന്ത്യശ്വാസം വലിച്ചതെന്ന് മക്കളായ റെഞ്ചിയും റോജോയും ഒാർക്കുന്നു. പാലായിൽ നിന്നുള്ള രണ്ടാംവരവിലാണ് ടീച്ചറെ ജോളി വകവരുത്തിയത്. പാലായിലുള്ള ജോളിയെ കാണാൻ ഭർത്താവ് റോയി പലപ്പോഴും പോകാറുണ്ടായിരുന്നു.
ഒരിക്കൽ പാലാ സ്കൂളിൽ നിന്നെന്നു പറഞ്ഞ് പൊന്നാമറ്റം തറവാട്ടിലെ ലാൻഡ് ഫോണിലേക്കും ജോളിയെ അേന്വഷിച്ച് ഫോൺ വന്നിരുന്നു. വിശദമായി തിരക്കുന്നതിനിടെ ഫോൺ െവക്കുകയും ചെയ്തു. ഒരു പുരുഷനാണ് ഫോൺ ചെയ്തത്. ജോളി പാലാ സ്കൂളിൽ ജോലി ചെയ്തിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ആരായിരിക്കാം ഫോൺ ചെയ്തതെന്നത് ദുരൂഹമാണ്. തനിക്കു സ്കൂളിൽ േജാലിയുണ്ടെന്ന് വീട്ടുകാരെ ധരിപ്പിക്കാൻ ജോളി നടത്തിയ ആസൂത്രിത നീക്കമായി അന്വേഷണസംഘം ഇതിനെ കാണുന്നു.
പാലാ െഎെങ്കാമ്പിലെ ബന്ധുവീട്ടിലെ താമസത്തിനിടെ ഒരിക്കൽ ജോളി വീണ് കൈക്ക് പരിക്കേറ്റിരുന്നു. സംഭവം അറിഞ്ഞ് ടോം തോമസ് പാലായിലെ വീട്ടിലെത്തി ജോളിയെ കണ്ടിരുന്നതായി ബന്ധുക്കൾ ഒാർത്തെടുക്കുന്നു. അന്നമ്മ ടീച്ചർ മരിച്ചശേഷം ജോളി പാലായിൽനിന്ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
ഒരു വർഷത്തോളം കാലം ജോളി പാലായിൽ എന്തെടുക്കുകയായിരുന്നെന്ന് ചികഞ്ഞ് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. 1997 ലാണ് റോയി-ജോളി വിവാഹം നടക്കുന്നത്. ഇതിനുശേഷം ഇരുവരും നിരവധി തവണ കട്ടപ്പനയിലേക്കു യാത്ര പോയിട്ടുണ്ട്. സാധാരണ ഗതിയിൽ നടത്താറുള്ളതിനേക്കാൾ തവണ റോയി ഭാര്യയുടെ സ്വന്തം നാട്ടിലേക്ക് യാത്ര നടത്തിയിട്ടുണ്ട്.
റോയിയുമായുള്ള വിവാഹത്തിനു മുമ്പ് ജോളിക്ക് കട്ടപ്പനയിലുള്ള ഇടപാടുകളും സൗഹൃദങ്ങളും ആഴത്തിൽ പരിശോധിക്കുകയാണ് അന്വേഷണ സംഘം. പാലാ, കട്ടപ്പന ഭാഗത്തെ ജോളിയുടെ കുടുംബത്തിലെയും റോയിയുടെ കുടുംബത്തിലെയും ചില ബന്ധുക്കളിൽനിന്ന് ക്രൈംബ്രാഞ്ച് തെളിവ് ശേഖരിച്ചതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.