തിരുവനന്തപുരം: കൂടത്തായിയിലെ ദുരൂഹമരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസം ഘം വിപുലീകരിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണിെൻറ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം പത്തിൽനിന്ന് 35 ആക്കി വർധിപ്പിച്ചു. മേൽനോട്ടച്ചുമതല ഉത്തരമേഖല ഐ.ജി അശോക് യാദവിനായിരിക്കും.കണ്ണൂർ എ.എസ്.പി ഡി. ശിൽപ, നാദാപുരം എ.എസ്.പി അങ്കിത് അശോകൻ, താമരശ്ശേരി ഡിവൈ.എസ്.പി കെ.പി. അബ്ദുൽ റസാക്ക്, തലശ്ശേരി ഡിവൈ.എസ്.പി വേണുഗോപാൽ കെ.വി, കോഴിക്കോട് സൈബർ ൈക്രം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സി. ശിവപ്രസാദ്, പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ ഇൻസ്പെക്ടർ സ്റ്റാർമോൻ ആർ. പിള്ള എന്നിവരെയാണ് പുതുതായി സംഘത്തിൽ ഉൾപ്പെടുത്തിയത്.
അന്വേഷണത്തിന് സാങ്കേതികസഹായം നൽകുന്നതിന് ഐ.സി.ടി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ. ദിവ്യ വി. ഗോപിനാഥിെൻറ േനതൃത്വത്തിൽ പ്രത്യേകസംഘം ഉണ്ടായിരിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, ഫിംഗർ പ്രിൻറ് ബ്യൂറോ ഡയറക്ടർ, കണ്ണൂർ റീജ്യനൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ, കണ്ണൂർ റീജ്യനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂർ കേരള പൊലീസ് അക്കാദമിയിലെ ഫോറൻസിക് വിഭാഗം മേധാവിയും ജോ. ഡയറക്ടറുമായ പി. ഷാജി എന്നിവരടങ്ങിയ സംഘത്തെയാണ് സാേങ്കതിക-ശാസ്ത്രീയ സഹായം നൽകാൻ നിയോഗിച്ചത്.
പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം അന്വേഷണ പുരോഗതി വിലയിരുത്തി.
നിലവിൽ ഒരു കൊലപാതക കേസിൽ മാത്രമാണ് അറസ്റ്റെങ്കിലും മറ്റ് അഞ്ച് കേസുകളും ഇതുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.
ജോളിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നു. ശാസ്ത്രീയ തെളിവുകൾ തന്നെയാകും ഇൗ കേസുകളിൽ നിർണായകമാകുക.
നിയമപരമായ ആലോചനകൾക്ക് ശേഷം മറ്റ് മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേകം കേസുകൾ രജിസ്റ്റർ ചെയ്യാമെന്നാണ് തീരുമാനം. മൃതദേഹങ്ങളുടെ പരിശോധനക്കായി കോടതിയുടെ അനുമതിയോടെ രാജ്യത്തെ ഏറ്റവും മികച്ച ലബോറട്ടറിയുടെ സേവനം തേടും. ഇതിന് കഴിഞ്ഞില്ലെങ്കിൽ കോടതിയുടെ അനുമതിയോടെ വിദേശ ലാബിനെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.