വടകര: കൂടത്തായി കൊലപാതക പരമ്പര അന്വേഷണത്തില്‍ പൊലീസ് ഏറെ മുന്നേറിക്കഴിഞ്ഞു. രണ്ടുമാസം കൊണ്ട് 17 വര്‍ഷം മുമ്പ് നടന്ന കൊലപാതകമുള്‍പ്പെടെയുള്ള ആറുകൊലപാതകങ്ങളുടെ ഉള്ളറകളിലേക്ക് കടക്കാനായി. ഒപ്പം, മുഖ്യപ്രതി ജോളിയുടെ യഥാർഥമുഖം അനാവരണം ചെയ്യാനും കഴിഞ്ഞു. എന്നാല്‍, തെളിവ് കണ്ടെത്തുന്നതില്‍ എവിടെവരെെയത്തുമെന്നതാണ് നിർണായക ചോദ്യം. ഈ വെല്ലുവിളി മുന്നിലുണ്ടെന്ന് വടകരയിലെത്തിയ ഡി.ജി.പി ലോക്നാഥ് െബഹ്റ തന്നെ പറഞ്ഞിരുന്നു. 2011ല്‍ ജോളിയുടെ ഭര്‍ത്താവ് റോയി തോമസ് മരിച്ച കേസിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് കുടുംബത്തിലെ ആറുപേര്‍ ഒരേ സാഹചര്യത്തില്‍ മരിച്ചത്.
മരണങ്ങള്‍ക്ക് പിന്നില്‍ താന്‍ തന്നെയാണെന്ന് ജോളി മൊഴി നല്കി കഴിഞ്ഞു. നിലവില്‍ എല്ലാ മരണങ്ങളും വ്യത്യസ്ത കേസുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
എന്നാല്‍, ഈ മൊഴികളൊന്നും കോടതിയില്‍ നിലനില്‍ക്കില്ലെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. മൃതദേഹങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ എല്ലാ മരണങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും തെളിവ് അനിവാര്യമാണ്. ഇതിനായി വിദേശത്ത് അയച്ച്പരിശോധനക്ക് ഒരുക്കമാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍, അത്തരം തെളിവുകളൊന്നും ലഭിക്കാതായാല്‍ കേസ് കോടതിയില്‍ തെളിയിക്കുക പ്രയാസമാകും. സാക്ഷികളില്ലാത്തതാണ് പ്രധാനവെല്ലുവിളി.
നിലവില്‍ റോയി തോമസിെൻറ മരണത്തില്‍ മാത്രമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇതില്‍, സയനൈഡിെൻറ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍, റോയി മരിച്ചത് കുളിമുറിയിലായിരുന്നു. ഇതാകട്ടെ, അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ടു തന്നെ, കോടതിയിലെത്തിയാല്‍ ഇത്, ആത്മഹത്യയാവാൻ സാധ്യതയേറെയാണ്. അറസ്റ്റിലാകും മുമ്പ് ജോളി ക്രിമിനല്‍ അഭിഭാഷകരുമായി സംസാരിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.
തെളിവെടുപ്പില്‍ ചില കുപ്പികള്‍ ലഭിച്ചിരുന്നു. ഇവ, സയനൈഡോ മറ്റു വിഷവസ്തുക്കളോ സൂക്ഷിച്ചവയാണോയെന്ന് പരിശോധിക്കും. വ്യത്യസ്ത കേസുകളായി രജിസ്റ്റര്‍ ചെയ്ത് പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമത നല്‍കിയതുവഴി മറ്റെന്തെങ്കിലും തെളിവു കണ്ടെത്താന്‍ കഴിയുമോ എന്നാണ് നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.