കോഴിക്കോട്: ശബരിമല വിധിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ ഉന്നതതല ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കലാപത്തിനായുള്ള അവസരം പാർത്തിരുന്നവർ ശബരിമലയിലെ സ്ത്രീ പ്രവേശനം ആയുധമായി എടുക്കുകയായിരുന്നു. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ സംഭവങ്ങളെല്ലാം ഒരു ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ബി.ജെ.പി വെച്ചിരിക്കുന്ന അജണ്ടക്ക് വിധേയമായി പെട്ടിരിക്കുന്നവരിൽ ഒന്ന് കോൺഗ്രസ് പാർട്ടിയാണ്. മറ്റൊന്ന് ശബരിമലയിലെ തന്ത്രികുടുംബമാണ്. പിള്ളയുടെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും കേരളത്തിൽ ഒരു കലാപമുണ്ടാക്കാൻ ഒരുപാട് കാലമായി ആർ.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.
വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സംഭവങ്ങളിലും ഒന്നാം പ്രതിയായി ശ്രീധരൻപിള്ളയെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യണം. ശബരിമലയിൽ നടന്ന എല്ലാ ഗൂഢാലോചനയുടെയും സൂത്രധാരൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ശ്രീധരൻ പിള്ളയാണെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ബാഹ്യശക്തികളുടെ സ്വാധീനത്തിൽ പ്രവർത്തിക്കേണ്ട സംവിധാനമല്ല തന്ത്രികുടുംബം. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്കുവേണ്ടി ചുമതലപ്പെടുത്തിയ ഒരു കുടുംബം എന്ന നിലയിൽ അവരിൽ അർപ്പിച്ച വിശ്വാസം തന്നെയാണ് നഷ്ടപ്പെടുത്തിയത്. ബി.ജെ.പിയുടെ അജണ്ടക്ക് വിധേയമായി പ്രവർത്തിക്കേണ്ടവരാണോ തന്ത്രി കുടുംബം. അതിെൻറ ഫലമായി നടയടച്ചിടാനുള്ള പ്രഖ്യാപനം നടത്തിയത് പോലും ശ്രീധരൻപിള്ളയുടെ ആസൂത്രണമാണെന്നാണ് ഇൗ വെളിപ്പെടുത്തൽ തെളിയിക്കുന്നതെന്നും കോടിയേരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.