കേരളം ജിഹാദികളുടെ താവളമെന്ന ആരോപണം ബി.ജെ.പി തെളിയിക്കണം -കോടിയേരി

തിരുവനന്തപുരം: രണ്ടാം വിമോചന സമരമാണ് ബി.ജെ.പി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചു വിടാമെന്നാണ് ആർ.എസ്.എസ് കണക്കുകൂട്ടുന്നത്. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതായും കോടിയേരി ആരോപിച്ചു. 

ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ യാത്ര വിലപ്പോയില്ലെന്ന് പറഞ്ഞ കോടിയേരി, കേരളീയര്‍ അദ്ദേഹത്തെ നിരാകരിച്ചെന്നും വ്യക്തമാക്കി.

കേരളത്തില്‍ അക്രമമാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളം ജിഹാദികളുടെ താവളമാണെന്ന ആരോപണം ബി.ജെ.പി തെളിയിക്കണം. ഐ.എസും ആർ.എസ്.എസും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kodiyeri Attack to BJP and RSS -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.