കണ്ണൂർ: കോഴ ഇടപാടിൽ കേസെടുക്കാനുള്ള സർക്കാർ തീരുമാനം മുൻകൂട്ടി അറിഞ്ഞതിനാലാ ണ് കെ.എം. ഷാജി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തുവന്നതെന്ന് കേസിലെ പരാതിക്ക ാരൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രിസഡൻറ് കെ. പത്മനാഭൻ. പിണറായിക്കെതിരെ പറഞ ്ഞതിന് കോഴക്കേസിൽ കുടുക്കി എന്നുവരുത്താനാണ് ശ്രമം. ഇത് സി.പി.എമ്മുകാരുടെ പരാതി യല്ല.
മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിന് നൽകിയ പരാതിയിലെ വിവരങ്ങളാണ് താൻ മുഖ്യമന്ത്രിയെ അറിയിച്ചത്. കോഴ നൽകിയില്ലെന്ന് സ്കൂൾ മാനേജ്മെൻറ് പറയുന്നത് അവരും പ്രതിയാകുന്നത് കൊണ്ടാണ്. കെ. പത്മനാഭൻ പറഞ്ഞു.
ആർക്കും പണം നൽകിയിട്ടില്ല –സ്കൂൾ മാനേജർ
കണ്ണൂർ: പ്ലസ് ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജിക്കോ മറ്റാർക്കെങ്കിലുമോ പണം നൽകിയിട്ടില്ലെന്ന് അന്നത്തെ അഴീക്കോട് സ്കൂൾ മാനേജരായിരുന്ന പി.വി. പത്മനാഭൻ പറഞ്ഞു. പ്ലസ് ടു കിട്ടാൻ സഹായിക്കണമെന്ന് സ്ഥലം എം.എൽ.എയായ ഷാജിയോട് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന എം.എൽ.എമാരോടും ഇതുപോലുള്ള അവശ്യത്തിന് സമീപിച്ചിട്ടുണ്ട്. ആർക്കും പണം നൽകിയിട്ടില്ല.
പണം നൽകാമെന്ന് ഉറപ്പും നൽകിയിട്ടില്ല. സൊസൈറ്റിക്കാണ് സ്കൂൾ നടത്തിപ്പ് ചുമതല. അതിൽ 50ഓളം പേരുണ്ട്. കുറച്ചുപേർ വിചാരിച്ചാൽ പണം നൽകാനാവില്ല. വിജിലൻസുകാർ അന്വേഷണത്തിന് വന്നപ്പോൾ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പി.വി. പത്മനാഭൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.