നമ്മുടെ സംസ്ഥാനത്തിന്‍റെ പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പാണ് കിഫ്ബിയുടെ സഹായത്താൽ കഴിഞ്ഞ ഒമ്പത് വർഷം സൃഷ്ടിക്കപ്പെട്ടത്. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിൽ വന്ന സർക്കാരാണ് കേരളത്തിന്‍റെ വികസനക്കുതിപ്പിന് റോക്കറ്റ് വേഗത സൃഷ്ടിക്കുന്ന നിലയിൽ കിഫ്ബിയെ ഉപയോഗിച്ചത്. ഇപ്പോൾ കേരളത്തിന്‍റെ സകലമേഖലയിലും കിഫ്ബിയുടെ സഹായത്തോടെയുള്ള വികസനങ്ങൾ ഉടലെടുക്കുന്നുണ്ട്. ഓരോ വകുപ്പിലും മണ്ഡലങ്ങളിലും ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരും എം.എൽ.എമാരും ആവശ്യത്തിനനുസരിച്ചുള്ള പദ്ധതികൾ നടപ്പാക്കാനുള്ള ഇടപെടലുകൾ നടത്തുന്നുമുണ്ട്.
സംസ്ഥാന സർക്കാരിൻറെ പുതുവത്സര സമ്മാനമെന്നോളം കഴിഞ്ഞ ഡിസംബർ 31നാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖം മുതൽ പുത്തൻതോട് ബീച്ച് വരെ 7.36 കിലോമീറ്റർ വരെ നീളുന്ന കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 2021ൽ ആരംഭിച്ച കടൽഭിത്തിയുടെ നിർമ്മാണത്തിനായി 344.2 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കിയത്.
ചെല്ലാനം തീരദേശ പഞ്ചായത്തിനെ ദത്തെടുക്കണമെന്ന് കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയോട് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. കൂടാതെ ഇവിടുത്തെ ആളുകളുടെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഒരു പദ്ധതി നടപ്പിലാക്കുമെന്ന അദ്ദേഹത്തിൻറെ പ്രഖ്യാപനവും ടെട്രാപോഡ് പദ്ധതിക്ക് കരുത്തേക്കാൻ സഹായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.