തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ച് മാ ധ്യമപ്രവര്ത്തകന് കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ ഡോക്ടര്‍ക്കെതിരായ പൊലീസ് റിപ്പോര്‍ട്ടിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ രംഗത്ത്. ശ്രീറാം മദ്യപിച്ചോ എന്നറിയാന്‍ രക്തപരിശോധന നടത്തണമെന്ന് പൊലീസ് ജനറല്‍ ആശുപത്രി ഡ്യൂട്ടി ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നില്ലെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികൾ അറിയിച്ചു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ രാഗേഷ് രക്തപരിശോധന നടത്തിയില്ലെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ശരിയല്ലെന്നും നേതൃത്വം വ്യക്തമാക്കി.
പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മറച്ചുെവക്കാന്‍ ഡോക്ടറെ പഴിചാരുന്നത് അംഗീകരിക്കാനാകില്ലെന്ന് കെ.ജി.എം.ഒ.എ പറഞ്ഞു. ജനറൽ ആശുപത്രിയിലെ ഡോക്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. റിപ്പോർട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്കി. പൊലീസ് രക്തപരിശോധ ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറഞ്ഞു. പൊലീസിെൻറ നിലപാടിനെതിരെ ഡോ. രാഗേഷ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് സംഘടന രംഗത്തെത്തിയത്. ശ്രീറാമിെൻറ കേസിൽ നിയമപ്രകാരമുള്ള എല്ലാക്കാര്യങ്ങളും ഡോക്ടർ ചെയ്തിരുന്നു.
പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടെങ്കിൽ മാത്രമേ രക്തപരിശോധന നടത്താനാകൂ. അവർ അത് ആവശ്യപ്പെട്ടിട്ടില്ല. മദ്യത്തിെൻറ മണമുണ്ടെന്ന് ഡോക്ടർ ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നെന്നും കെ.ജി.എം.ഒ.എ ഭാരവാഹികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.