കാഞ്ഞങ്ങാട്: മഹാകവി പി. കുഞ്ഞിരാമൻ നായരുടെ നാട്ടിൽ കലയാട്ടത്തിെൻറ പകലിരവുകൾക്ക് ഞായറാഴ്ച തിരശ്ശീല. 60ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുേമ്പാൾ കോഴിക്കോടും കണ്ണൂരും സ്വർണക്കപ്പിനായി ഒപ്പത്തിനൊപ്പം പോരാട്ടത്തിലാണ്. 28 വർഷത്തിെൻറ ഇടവേളക്കുശേഷം കാസർകോടിെൻറ ഹൃദയഭൂമിയായ കാഞ്ഞങ്ങാട്ട് വിരുന്നെത്തിയ കൗമാര കലാമേളയെ നാട്ടുകാർ ഏറ്റെടുത്ത് ഉത്സവമാക്കുന്നതാണ് കഴിഞ്ഞ മൂന്നുനാൾ കണ്ടത്. െഎങ്ങോത്ത് ഗ്രൗണ്ടിലെ ഒന്നാംവേദിയിൽ ആളൊഴിഞ്ഞ നേരം ഉണ്ടായില്ല.
വേദികൾ തമ്മിലുള്ള അകലവും മുഖ്യവേദിക്ക് മുന്നിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്കും മത്സരാർഥികളെയും കൂട്ടുവന്നവരെയും ഏറെ വലച്ചുവെങ്കിലും കാഞ്ഞങ്ങാടിെൻറ ഹൃദ്യമായ ആതിഥ്യത്തിെൻറ നല്ല ഓർമകളുമായാണ് കുട്ടിപ്രതിഭകൾ വിടചൊല്ലുന്നത്. എല്ലാ ജില്ലകളിൽ നിന്നുമുള്ളവർ ഒഴുകിയെത്തിയപ്പോൾ, താമസസൗകര്യം കുറവുള്ള കാഞ്ഞങ്ങാട് വീടിെൻറ വാതിൽ തുറന്നുവെച്ച് അവരെ സ്വീകരിക്കുകയായിരുന്നു. അവസാന ദിനമായ ഞായറാഴ്ച 15 ഇനങ്ങളിലെ മത്സരം മാത്രമാണ് ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.