കോട്ടയം: പ്രളയദുരന്തത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് ഒാഫറുകൾ പ്രഖ്യാപിച്ച സന്നദ്ധ സംഘടനകൾ, മത-സാമുദായിക-സാംസ്കാരിക സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ വിപുല യോഗം വിളിച്ചുേചർക്കാൻ സർക്കാർ തീരുമാനം. റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ ജില്ല കലക്ടർമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമായിരിക്കും ഇതിെൻറ ചുമതല. പ്രളയത്തിൽ ആയിരക്കണക്കിന് വീടുകൾ പൂർണമായും അത്രതന്നെ വീടുകൾ ഭാഗികമായും തകർന്നിരുന്നു. പുതിയതായി നിർമിക്കേണ്ട വീടുകളുടെ എണ്ണം പതിനായിരത്തിലധികമായിരിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒാരോ ജില്ലയിലും തകർന്ന വീടുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ചേർന്ന് മൂവായിരം മുതൽ നാലായിരം വരെ വീടുകളുെട നിർമാണത്തിനുള്ള ഒാഫറുകളാണ് സർക്കാറിന് സമർപ്പിച്ചത്. ഇതിനുപുറമേ വിദേശത്തുള്ള സ്ഥാപനങ്ങളും സംഘടനകളും സഹായം പ്രഖ്യാപിച്ചിരുന്നു. മുഴുവൻ ഒാഫറുകളും അന്നുതന്നെ സ്വീകരിച്ച സർക്കാർ ഇവരുടെ വിശദാംശങ്ങളും രേഖപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ഇവരെ വിളിച്ച് നിർമാണ പ്രവൃത്തികൾ ഉടൻ തുടങ്ങാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. സ്ഥലം ഇല്ലാത്തവർക്ക് വീടുകൾ നിർമിക്കാൻ ഭൂമി ലഭ്യമാക്കാനുള്ള നടപടികൾക്കും ഇതോടൊപ്പം തുടക്കമിടും.
വീടുകൾ എവിടെ നിർമിക്കണം, അതിെൻറ സുരക്ഷ, ഭൂമിയുടെ പാരിസ്ഥിതിക സാഹചര്യം എന്നിവയെല്ലാം വിവിധതലങ്ങളിൽ പരിശോധിച്ച ശേഷമാവും പുതിയ വീടുകളുടെ നിർമാണം അനുവദിക്കുക. പ്രളയത്തിൽ തകർന്ന റോഡുകളുടെയും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചു.
ഇതിനുള്ള നടപടിക്രമങ്ങളിൽ ഇളവുവരുത്താനും സർക്കാർ നിർദേശിച്ചിട്ടുണ്ട്.ദേശീയ-സംസ്ഥാന പാതകളുടെ അറ്റകുറ്റപ്പണി ഇതിനകം ആരംഭിച്ചിട്ടുണ്ട്.സ്ഥിരം നിർമാണത്തിന് നിശ്ചിതസമയം തീരുമാനിച്ച് നടപടികൾ തുടങ്ങാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.