കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ വിളിച്ചുവരുത്താൻ അന്വേഷണസംഘം തീരുമാനിച്ചു. കേരളത്തിലെത്താന്‍ ഒരാഴ്ചത്തെ സമയം നല്‍കിയാവും പഞ്ചാബ് പൊലീസ് വഴി ബിഷപ്പിന് നോട്ടീസ് നല്‍കുക. ബിഷപ് ഹാജരായാൽ ചോദ്യംചെയ്യലിെൻറ അടിസ്ഥാനത്തില്‍ അറസ്റ്റിനും സാധ്യതയുണ്ട്.
പീഡനം നടന്ന തീയതികൾ മാത്രമല്ല, കേസിന് ബലം നല്കുന്ന പല കാര്യങ്ങളും ബിഷപ്പിെൻറ മൊഴിയില്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘം വിലയിരുത്തി. ഇത് പരിശോധിക്കാൻ ബിഷപ്പിെൻറ മൊഴി വിഡിയോയിലും പകർത്തിയിരുന്നു. ഇതുപയോഗിച്ച് രണ്ടാംഘട്ടത്തിലെ മൊഴിയെടുപ്പിലൂടെ അറസ്റ്റിലേക്ക് എത്താൻ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. മൊഴിയില്‍ വ്യക്തത വരുത്താൻ കന്യാസ്ത്രീക്ക് ഒപ്പമുള്ളവരുടെ മൊഴി തിങ്കളാഴ്ച വീണ്ടും അന്വേഷണസംഘം രേഖപ്പെടുത്തി.
ബിഷപ് നല്കിയ മൊഴി പൂര്‍ണമായും തെറ്റാണെന്ന് കണ്ടെത്തിയതോടെയാണ് കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ തീരുമാനിച്ചത്. ബിഷപ്പിെൻറ മൊഴിയിൽ ഇരുപതിലധികം പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിെൻറ കണ്ടെത്തൽ. ബിഷപ്പിൽനിന്ന് കൂടുതല്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ബിഷപ്പിെൻറ സ്വാധീനം മൂലമാണ് ഇക്കാര്യം പുറത്തുപറയാത്തതെന്നുമാണ് പൊലീസിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.