ആലപ്പുഴ: വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലി പോലീസിനോടു തർക്കിച്ച യുവാവിെന പോ ലീസുകാർ സംഘം ചേർന്ന് നെട്ടല്ല് അടിച്ചു തകർത്തു. നെട്ടല്ലിന് ഗുരുതരമായി പരിക്ക േറ്റ ലജ്നത്ത് വാർഡ് തൈപ്പറമ്പിൽ മൻസൂർ (25) ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ജനറൽ ആശുപത്രി ജങ്ഷനിലെ രാത്രിക്കടക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ സാധാരണ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണെന്ന് പറഞ്ഞതാണ് പൊലീസിനെ പ്രകോപിപ്പിച്ചതത്രേ. തുടർന്ന് പൾസർ ബൈക്കിെൻറ താക്കോൽ ഉൗരി പൊലീസ് നീങ്ങി. ആശുപത്രി ജങ്ഷനിലെ പെട്രോൾ പമ്പിലേക്ക് പോയ െപാലീസ് സംഘത്തെ പിന്തുടർന്ന മൻസൂറിനെ നിർബന്ധിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു.
വിസമ്മതിച്ച യുവാവിനെ കൂടുതൽ പൊലീസിനെ വിളിച്ചുവരുത്തി സൗത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ആറോളം പൊലീസുകാർ െബഞ്ചിൽ കിടത്തി പിന്നിൽ മുട്ടുകാലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്നാണ് മൻസൂർ പറയുന്നത്. റിമാൻഡ് ചെയ്തതിനാൽ പിറ്റേന്ന് സഹോദരിയുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കാനും കഴിഞ്ഞില്ല. നിയമനടപടിക്കൊരുങ്ങുകയാണ് ഡ്രൈവറായ മൻസൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.