മലപ്പുറം: സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാനെത്തിയ കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൻ ഉ ൾപ്പെടെയുള്ളവരെ പൊലീസ് മർദിച്ചു. ആൾക്കൂട്ടം കണ്ട പൊലീസ് ആളറിയാതെ മർദിക്കുകയായിരുന്നു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകളിൽ വിലക്കൂട്ടി വിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടക്കുന്നുണ്ട്. കൊണ്ടോട്ടി നഗരസഭ പരിധിയിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനക്ക് ഇറങ്ങിയതായിരുന്നു ഇവർ. കടക്കാർക്ക് പ്രത്യേക നിർദേശം നൽകുന്നതിനിടെയാണ് പൊലീസെത്തി കൂടിനിന്ന നഗരസഭ ജീവനക്കാരുൾപ്പടെയുള്ളവരെ അടിച്ചോടിക്കുന്ന സാഹചര്യമുണ്ടായത്.
നഗര സഭ ജീവനക്കാരാണെന്ന് പൊലീസിനോട് പറഞ്ഞെങ്കിലും ലാത്തികൊണ്ട് അടിക്കുകയായിരുന്നു. ഇവർക്ക് കാലിനും പുറത്തും പരിക്കേറ്റിട്ടുണ്ട്. നഗരസഭ സെക്രട്ടറി ഇൻ ചാർജ് ബാബുവിൻെറ നേതൃത്വത്തിൽ കൊണ്ടോട്ടി പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
എന്നാൽ കടകൾക്ക് മുന്നിൽ ആൾക്കൂട്ടം നിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് അവിടെ എത്തിയതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.