ചികിത്സക്കായി അതിര്‍ത്തി കടക്കാനാവാതെ ഗര്‍ഭിണി മരിച്ചു 

മഞ്ചേശ്വരം: ലോക്ഡൗണ്‍ കാരണം അതിര്‍ത്തി അടച്ചതോടെ മികച്ച ചികിത്സക്കായി ആശുപത്രിയിലെത്തിക്കാനാവാതെ ഗര്‍ഭിണിയായ യുവതി മരിച്ചു.

ഉപ്പള കോളിയൂര്‍ മുന്നിപ്പാടി ആദംകുഞ്ഞിയുടെ ഭാര്യ അസ്മയാണ് (27) മരിച്ചത്. ഗര്‍ഭിണിയായ അസ്മ മംഗളൂരുവിലെ ആശുപത്രിയിലാണ് ചികിത്സ നടത്തിവന്നിരുന്നത്. ഞായറാഴ്ച വൈകീട്ടോടെ പെട്ടെന്ന് വേദന അനുഭവപ്പെടുകയും ഉടന്‍ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

നില വഷളായതോടെ മംഗളൂരുവിലേക്ക് കൊണ്ടുപോകാനായില്ല. തുടര്‍ന്ന് ഏഴു മണിയോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. നഫീസ-ഹമീദ് ദമ്പതികളുടെ മകളാണ് അസ്മ. ഉപ്പള പത്തോടി റോഡിലുള്ള ഫ്ലാറ്റിലാണ് താമസം. ആറു വയസ്സുള്ള മകനുണ്ട്. ഭര്‍ത്താവ് സൗദിയിലാണ്.

Tags:    
News Summary - kerala obit news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.