കമ്പളക്കാട്: പറളിക്കുന്നിൽ രണ്ടാം ഭാര്യയുടെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കരിപ്പൂർ കാഞ്ഞിരപറമ്പ് സ്വദേശി മമ്മിടിപാട്ട് അബ്ദുൽ ലത്തീഫ് കൊല്ലപ്പെട്ടതാണെന്ന് പൊലീസ്. ലത്തീഫിെൻറ രണ്ടാം ഭാര്യ പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ ജസ്ന (29), ഇവരുടെ സഹോദരൻ ജംഷാദ് (26) എന്നിവരെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി നഗരസഭയില്‍ തച്ചത്ത്പറമ്പ് വാര്‍ഡില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ചിരുന്നു അബ്ദുല്‍ ലത്തീഫ്.
ഞായറാഴ്ച രാത്രിയാണ് ലത്തീഫിന് മർദനമേറ്റത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ലത്തീഫിനെ പൊലീസ് കൽപറ്റ ജനറൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. രാത്രിയിൽ വീട്ടിൽ ബഹളം കേട്ടതായി അയൽവാസികൾ പൊലീസിനെ അറിയിച്ചിരുന്നു.
ലത്തീഫിന് മർദനമേൽക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന ചിലരെയും പ്രതിചേർക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. മർദനമേറ്റ ലത്തീഫിെൻറ കാലിെൻറ അസ്ഥികളും വാരിയെല്ലുകളും ഒടിഞ്ഞിട്ടുണ്ട്. ശരീരത്തിൽ മുപ്പത്തഞ്ചോളം പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കുടുംബപ്രശ്നങ്ങളാണ് കലഹത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് നിഗമനം. ദീർഘകാലം സൗദിയിലായിരുന്ന ലത്തീഫ് രണ്ടുവർഷം മുമ്പാണ് കമ്പളക്കാട് പറളിക്കുന്ന് ജസ്നയെ വിവാഹം ചെയ്തത്. പലപ്പോഴും വീട്ടിൽനിന്ന് ബഹളം കേൾക്കാറുണ്ടെന്ന് അയൽക്കാർ പറയുന്നു. സംഭവ ദിവസം രാത്രി 12നാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും രണ്ടു മണിയായി. തുടർന്നാണ് ലത്തീഫിനെ ആശുപത്രിയിൽ എത്തിച്ചത്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ഭാര്യാ മാതാവ്
കല്പറ്റ: പറളിക്കുന്നില്‍ ദുരൂഹസാഹചര്യത്തില്‍ കൊണ്ടോട്ടി സ്വദേശി അബ്ദുൽ ലത്തീഫ് (53) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഭാര്യ വീട്ടുകാര്‍. ലത്തീഫിെൻറ ഭാര്യ ജസ്നയുടെ പറളിക്കുന്നിലെ വീട്ടില്‍ വെച്ചാണ് ലത്തീഫ് മരിക്കുന്നത്. ഇയാള്‍ നിത്യവും ആക്രമിക്കുമായിരുന്നെന്നും നിരവധി തവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജസ്നയുടെ മാതാവ് സാബിറ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
നവംബര്‍ 10ന് ഇയാള്‍ ജസ്നയുമായുള്ള വിവാഹബന്ധം മൊഴിചൊല്ലി അവസാനിപ്പിച്ചിട്ടും മാനസികവും ശാരീരികവുമായ പീഡനം തുടര്‍ന്നു. ഞായറാഴ്ച രാത്രി 11.30ഓടെ വീട്ടിലെത്തിയ ലത്തീഫ് സാബിറയെ ആക്രമിച്ചു. സുഖമില്ലാത്ത മകന് ഇതുകണ്ട് ഇയാളെ തള്ളിമാറ്റി.
വീടിനകത്തു കയറി വാതിലടച്ച സമയത്ത് ഇയാള്‍ വാതില്‍ അതിശക്തമായി തള്ളിത്തുറക്കുകയും നിയന്ത്രണംവിട്ട് അലമാരയില്‍ തലയടിച്ച് നിലത്തുവീഴുകയുമായിരുന്നു.
ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇയാളുടെ മരണത്തില്‍ മക്കള്‍ക്ക് ഒരു പങ്കുമില്ലെന്നും സാബിറ പറഞ്ഞു. ലത്തീഫിെൻറ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.