തിരുവനന്തപുരം: രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. സംസ്ഥാനത്ത് ആകെ 73.68 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 2020ല്‍ 75.95 ശതമാനം ആയിരുന്നു പോളിങ്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ച നടന്ന ഒന്നാംഘട്ട പോളിങിൽ മൂന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്, 70.91 ശതമാനം ആയിരുന്നു പോളിങ്. എന്നാൽ വ്യാഴാഴ്ച നടന്ന രണ്ടാംഘട്ടത്തിൽ തൃശൂർ മുതൽ കാസർകോട് വരെ ഏഴുജില്ലകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്, 76.08 ശതമാനം ആണ് ഇവിടെ രേഖപ്പെടുത്തിയത്.
ഒന്നാംഘട്ടത്തിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് എറണാകുളം ജില്ലയിലാണ്-74.57 ശതമാനം. കുറവ് പത്തനംതിട്ടയിൽ-66.78 ശതമാനം. രണ്ടാംഘട്ടത്തിൽ കൂടുതൽ വയനാട് ജില്ലയിലാണ്-78.29 ശതമാനം. കുറവ് തൃശൂരും-72.48 ശതമാനം.
ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മൂന്ന് കോർപറേഷനുകളിൽ ഉയർന്ന പോളിങ് കൊല്ലത്താണ്-63.35 ശതമാനം. കൊച്ചിയിൽ 62.44 ശതമാനവും തിരുവനന്തപുരത്ത് 58.29 ശതമാനവുമാണ് പോളിങ്. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട മൂന്ന് കോർപറേഷനുകളിൽ ഉയർന്ന പോളിങ് കണ്ണൂരിലാണ് രേഖപ്പെടുത്തിയത്-70.33 ശതമാനം. തൃശൂർ- 62.45, കോഴിക്കോട്- 69.55 ശതമാനവുമാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം 67.47 (70.2)
കൊല്ലം 70.35 (73.51)
പത്തനംതിട്ട 66.78 (69.72)
ആലപ്പുഴ 73.82 (77.39)
കോട്ടയം 70.86 (73.95)
ഇടുക്കി 71.78 (74.68)
എറണാകുളം 74.57 (77.28)
തൃശൂർ 72.48 (75.20)
പാലക്കാട് 76.27 (78.13)
മലപ്പുറം 77.37 (78.91)
കോഴിക്കോട് 77.27 (79.20)
വയനാട് 78.29 (79.47)
കണ്ണൂർ 76.77 (77.13)
കാസർകോട് 74.89 (77.25)
സ്ഥാനാർഥികള്‍ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവിടങ്ങളിൽ വോട്ടെടുപ്പ് റദ്ദാക്കി. ഇവിടങ്ങളില്‍ വോട്ടെടുപ്പ് പിന്നീട് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.